KeralaLatest NewsNews

കൊറോണ പരിശോധയില്‍ ജാഗരൂകമായി സംസ്ഥാനത്തെ വൈറോളജി ലാബ്

ആലപ്പുഴ: കൊറോണയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ആരോഗ്യത്തിൽ നിതാന്ത ജാഗ്രതയോടെ ഉന്നത നിലവാരത്തിൽ നിലകൊള്ളുകയാണ് ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിട്യൂട്ട് (എൻ ഐ വി )യൂണിറ്റ്. ഈ കേന്ദ്രത്തിന്റെ കൊറോണ വൈറസ് നിർണയത്തിന് രാജ്യത്തെ ഉപരി സ്ഥാപനമായ പൂനെ എൻ ഐ വി അംഗീകാരം നൽകിയത് പൊതുജനാരോഗ്യരംഗത്ത് സംസ്ഥാനം കൈവരിച്ച ഉജ്ജ്വല നേട്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി. ആലപ്പുഴ വൈറോളജി ലാബിനെ അതിവേഗം ഈ നിലയിൽ മികവുറ്റ കേന്ദ്രമായി ഉയർത്താനും പൂനെ എൻ ഐ വിയുടെ അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞത് സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറും നടത്തിയ തീവ്ര പ്രയത്നത്തെത്തുടർന്നാണ്. പുതുതലമുറ വൈറസായ കൊറോണ സംസ്ഥാനത്ത് തിരിച്ചറിഞ്ഞ ഉടന്‍ സര്‍ക്കാര്‍ തക്ക നടപടി കൈക്കൊള്ളുകയായിരുന്നു.

ബയോ സേഫ് ലെവൽ (ബി എസ് എൽ )ടു പ്ലസ് എന്ന വിഭാഗത്തിൽപ്പെടുന്ന ആലപ്പുഴ ലാബ് അനുബന്ധ സംവിധാനങ്ങളൊരുക്കി കൊറോണ വൈറസ് കണ്ടെത്താൻവേണ്ട ബയോ സേഫ് ലെവൽ (ബി എസ് എൽ )മൂന്ന് എന്ന തലത്തിലേക്കു അടിയന്തിരമായി ഉയർത്തുകയായിരുന്നു. പ്രതിദിനം 100 രക്തസാമ്പിളുകളുടെ കൊറോണ വൈറസ് പരിശോധന ആലപ്പുഴ വൈറോളജി ലാബിൽ ഇപ്പോൾ നടത്താനാകുമെന്ന് ഓഫീസർ ഇൻ ചാർജ് ഡോ.എ പി സുഗുണൻ പറഞ്ഞു. 6 -7 മണിക്കൂർകൊണ്ട് പരിശോധനാഫലം അറിയാനാകും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിരീക്ഷണത്തിലുള്ളവരുടെ രക്ത സാമ്പിളുകൾ നിശ്ചിത ഇടവേളകളിൽ ഇവിടെയെത്തിച്ച് നിരന്തരം പരിശോധന നടത്തിവരുന്നു.

Also read : കൊറോണ : നിരീക്ഷണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു

നേരത്തെ പുനെയിലെത്തിച്ചു വേണമായിരുന്നു വൈറസ് നിർണയം നടത്താൻ.സമയനഷ്ടത്തിനു പുറമെ സുരക്ഷയുടെ ഉൾപ്പെടെ ഏറെ കടമ്പകൾ താണ്ടേണ്ടിയുമിരുന്നു.ആലപ്പുഴ ലാബ് സുസജ്ജമായതോടെ പരിശോധന സുഗമവും വേഗത്തിലുമായി.ആർ എൻ എ വൈറസായ കൊറോണ തിരിച്ചറിയുന്നത് അതിന്റെ തനത് ഘടന(signature sequence)യിൽ നിന്നാണ്.മൂന്നു ഘട്ടങ്ങൾ ഉൾപ്പെട്ട പ്രക്രിയയിലൂടെ ഇത് സാധ്യമാക്കുന്നു.

കൊറോണയ്ക്കു പുറമെ നിപ്പ,എലിപ്പനി,ഡെങ്കി,കരിമ്പനി തുടങ്ങിയ വൈറസുകൾ എല്ലാം ആലപ്പുഴ ലാബിൽ പരിശോധിച്ചു കണ്ടെത്താനാകും. മൊത്തം 33 തരം രോഗാണുക്കളെ കണ്ടെത്താനുള്ള വൈദഗ്ധ്യം ഇവിടെയുണ്ട്.ആൻഡമാൻ റീജിയണൽ റിസർച്ച് സെന്ററിലെ ജി ഗ്രേഡ് ശാസ്ത്രജ്ഞനായ പരപ്പനങ്ങാടി സ്വദേശി ഡോ എ പി സുഗുണനെ കൊറോണ കേരളത്തിൽ തിരിച്ചറിഞ്ഞ ഉടൻ സംസ്ഥാന സർക്കാർ ആലപ്പുഴ ലാബിന്റെയും കൂടി ചുമതലയിൽ കൊണ്ടുവരികയായിരുന്നു.നേരത്തെ നിപ്പ,പ്രളയ കാലങ്ങളിൽ ഇദ്ദേഹം ഇവിടെയെത്തി സ്ത്യുത്യർഹ സേവനം നടത്തിയിരുന്നു.ഡോ സുഗുണനു പുറമെ ഏഴു ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും സദാ ജാഗരൂകരായ ആലപ്പുഴ വൈറോളജി ലാബ്എണ്ണയിട്ട യന്ത്രം കണക്കെ പ്രവർത്തിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button