Latest NewsNewsIndia

കമ്പനി പൂട്ടിയതോടെ ആറ് മാസമായി ജോലിയില്ല : മക്കളെ കൊലപ്പെടുത്തി, പിതാവ് ആത്മഹത്യ ചെയ്തു

ന്യൂ ഡൽഹി : ജോലിയില്ലാത്തതിന്റെ മാനസിക പ്രയാസത്തിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. ഹൈദര്‍പുര്‍ ബാദ്‍ലിയില്‍ 44 കാരനായ മാധൂര്‍ മലാനി എന്നയാളാണ് 14 വയസ്സുള്ള മകളെയും ആറ് വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ ശേഷം ഡൽഹി മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

സാന്‍ഡ്‍പേപ്പര്‍ നിര്‍മാണ യൂണിറ്റിലെ ജീവനക്കാരനായിരുന്നു മാധൂര്‍ മലാനി. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം കമ്പനി പൂട്ടിയതോടെ കഴിഞ്ഞ ആറ് മാസമായി ജോലിയില്ലാത്തത് കടുത്ത മാനസികപ്രശ്നങ്ങൾക്ക് കാരണമായി. ഞായറാഴ്ച വൈകുന്നേരം ഭാര്യ രൂപാലി കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്തായിരുന്നു ഇയാള്‍ കുട്ടികളെ കൊലപ്പെടുത്തിയിട്ട് ജീവനൊടുക്കാനായി മെട്രോ സ്റ്റേഷനില്‍ പോയത്. തിരിച്ചെത്തിയ ഭാര്യയാണ് മുറിയില്‍ കുട്ടികള്‍ മരിച്ചുകിടക്കുന്നത് കണ്ടത്, തുടർന്ന് വിവരം പോലീസിനെ അറിയിച്ചു. ഭര്‍ത്താവിനെ തിരഞ്ഞെങ്കിലും കണ്ടില്ല.

Also read : കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞതറിഞ്ഞ് യുവാവ് ജീവനൊടുക്കി

കുട്ടികളെ കൊലപ്പെടുത്തിയത് . കഴുത്ത് ഞെരിച്ചാണെന്നു പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും ആത്മഹത്യകുറിപ്പ് ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ടതില്‍ തനിക്കുള്ള മാനസിക പ്രയാസം ഇയാള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. മാതാപിതാക്കളുടെ സഹായം കൊണ്ടാണ് ഇയാളും ഭാര്യയും കുട്ടികളും ജീവിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button