Latest NewsNewsIndia

പരാതി കിട്ടിയിട്ടും പൊലീസ് അന്വേഷിച്ചില്ല; ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ വെടിവച്ചു കൊന്നു

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ പ്രതി വെടിവച്ച്‌ കൊലപ്പെടുത്തി. തന്റെ മകളെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതി തന്നെയാണ് പെണ്‍കുട്ടിയുടെ അച്ഛന് നേരെ വെടിയുതിര്‍ത്തത്. ഡല്‍ഹി നോര്‍ത്ത് കൊത്ത്‌വാലിയിലെ തിലക് നഗറിലാണ് സംഭവം.

2019 ആഗസ്റ്റിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. തന്നെ പീഡിപ്പിച്ച ആസ്‌മാന്‍ ഉപാദ്ധ്യായയ്ക്ക് എതിരായി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഉപാദ്ധ്യായയ്ക്ക് എതിരെ പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല.

കേസ് പിന്‍വലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉപാദ്ധ്യായയുടെ ഭാഗത്ത് നിന്ന് നിരന്തരം ഭീഷണിയാണ് പെണ്‍കുട്ടിയും വീട്ടുകാരും നേരിട്ടിരുന്നത്. വീട്ടില്‍ കടന്നുകയറി പല തവണ ഉപാദ്ധ്യായയുടെ സംഘം ഭീഷണി മുഴക്കിയതോടെ ഫെബ്രുവരി ഒന്നാം തീയതി ഉപാദ്ധ്യായയ്ക്കെതിരെ പെണ്‍കുട്ടിയും കുടുംബവും വീണ്ടും കേസ് ഫയല്‍ ചെയ്‌തു. എന്നാല്‍ പൊലീസ് വീണ്ടും നടപടിയെടുക്കാതെ നോക്കി നിന്നു.

ALSO READ: സ്ത്രീകൾക്കിടയിൽ ഏറ്റവും പോപ്പുലറായ ആം ആദ്മി എംഎൽഎ ആരെന്നറിയാമോ..? ഡൽഹിയിലെ ‘സുന്ദരൻ’ എംഎൽഎയ്ക്ക് വരുന്നത് നിരവധി വിവാഹ അഭ്യർത്ഥനകൾ

തുടര്‍ന്നായിരുന്നു തിങ്കളാഴ്ച രാത്രിയോടെ പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവത്തെതുടര്‍ന്ന് മൂന്ന് പൊലീസുകാരെ സ‌സ്പെന്‍ഡ് ചെ‌യ്‌തതായി ഫിറോസാബാദ് സീനിയര്‍ സൂപ്രണ്ടന്റ് ഓഫ് പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button