Latest NewsNewsIndia

പൗരത്വ നിയമ ഭേദഗതി: ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തില്‍ മുംബൈയില്‍ നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്

മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തില്‍ നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ച് പൊലീസ്. മുംബൈയില്‍ ആണ് റാലി നടത്താനിരുന്നത്. ഈ മാസം 21ന് മുംബൈ ആസാദ് മൈതാനത്തായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്.

ക്രമസമാധാന തകര്‍ച്ച ചൂണ്ടികാട്ടിയാണ് മുംബൈ പൊലീസിന്‍റെ നടപടി. സിഎഎയ്ക്കെതിരായ സമരത്തില്‍ ആസാദിനെ നേരത്തേ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ജനുവരി 16ന് ജാമ്യത്തിലിറങ്ങിയ ആസാദ് വീണ്ടും സമരങ്ങളില്‍ സജീവമായി പങ്കെടുത്തു വരികയാണ്.

അതേസമയം, ജാമിയ മിലിയയിലെ ന്യൂഫ്രണ്ട്സ് കോളനിയില്‍ ഡിസംബര്‍ 15നുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമാണെന്ന് ഡല്‍ഹി പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

പൗരത്വഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിനിടെ സംഘര്‍ഷത്തിന് പ്രേരിപ്പിച്ചത് ഷര്‍ജീലാണ്. ബസ് കത്തിച്ച സംഭവത്തിലടക്കം ഷര്‍ജീല്‍ ഉള്‍പ്പെടെ 17 പേര്‍ പ്രതികളാണ്. കൊലപാതക ശ്രമം, കലാപം തുടങ്ങിയവയാണ് കുറ്റം.

അതേസമയം ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ആരെയും സംഭവത്തില്‍ പ്രതിചേര്‍ത്തിട്ടില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന് ഷര്‍ജീല്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ച്‌ യു.പി, അസം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാജ്യദ്രോഹകുറ്റത്തിന് കേസുണ്ട്. ജനുവരി 28ന് ബിഹാറില്‍ വച്ചാണ് ഷര്‍ജീലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: നടപ്പിലാക്കുന്നതില്‍ കുഴപ്പങ്ങളൊന്നുമില്ല ; ദേശീയ ജനസംഖ്യ രജിസ്റ്റര്‍ മഹാരാഷ്ട്രയില്‍ തടയില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

കേസില്‍ ഷര്‍ജീലിനെ ഡല്‍ഹി മെട്രോപോളിറ്റിയന്‍ മജിസ്ട്രേറ്റ് മാര്‍ച്ച്‌ മൂന്നുവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സി.സി.ടി.വി ദൃശ്യങ്ങള്‍, കോള്‍ വിവരങ്ങള്‍, 100ലധികം പേരുടെ മൊഴികള്‍ എന്നിവ സഹിതമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡിസംബര്‍ 15ലെ സംഘര്‍ഷത്തിനിടെ ജാമിയ കാമ്പസിൽ കയറി പൊലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button