Latest NewsNewsIndia

സ്വന്തം വിട് ട്രംപിന്റെ ആരാധനാലയമാക്കി ഒരു ഭക്തന്‍ ; ദിവസവും 6 അടി ഉയരമുള്ള പ്രതിമയ്ക്ക് പൂജകളും അനുഷ്ഠാനങ്ങളും നടത്തുന്നു ; ഇതിനു പിന്നിലെ കാരണം കേട്ടാല്‍ ഞെട്ടിപോകും

ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റിന്റെ കടുത്ത ഭക്തനായ കൃഷിക്കാരന്‍ ബുസ്സ കൃഷ്ണ ഗ്രാമത്തിലെ തന്റെ ചെറിയ വീട് ട്രംപിന്റെ ആരാധനാലയമാക്കി മാറ്റിയിരിക്കുകയാണ്. ദിവസവും 6 അടി ഉയരമുള്ള പ്രതിമയ്ക്ക് പൂജകളും അനുഷ്ഠാനങ്ങളും നടത്തുന്നു. അവന്റെ ‘ദൈവത്തെ’ കണ്ടുമുട്ടുക എന്നതാണ് ആഗ്രഹം. ഫെബ്രുവരി 24 ന് ഭാര്യ മെലാനിയയ്ക്കൊപ്പം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ട്രംപ് ഫെബ്രുവരി 24 ന് ഇന്ത്യയില്‍ എത്തുമ്പോള്‍ തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് കൃഷ്ണ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ ആരാധനാലയം പണിയാന്‍ പിന്നില്‍ ഒരു കാരണം ഉണ്ട്.

ഒരു ദിവസം അമേരിക്കന്‍ പ്രസിഡന്റ് തന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കൃഷ്ണ ആദ്യമായി ട്രംപിനെ ആരാധിക്കാന്‍ തുടങ്ങി. ”അതൊരു അതിരാവിലെ സ്വപ്നമായിരുന്നു. എന്നാല്‍ അദ്ദേഹത്തെ ട്രംപിന്റെ കടുത്ത ഭക്തനാക്കി മാറ്റാനും അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് പൂജകള്‍ നടത്താനും രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ഒരു പ്രതിമ സ്ഥാപിക്കാനും ഒരേയൊരു കാരണമാണോ എന്നൊരു സംശയം ഉണ്ടാകും അല്ലെ ? എന്നാല്‍ കൃഷ്ണന്റെ സ്വപ്നത്തില്‍ ട്രംപ് വീണ്ടും വന്നു, 2019 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ വിജയിക്കുമെന്ന് ഇത്തവണ ട്രംപ് കൃഷ്ണനോട് പറഞ്ഞു.” അത് യാഥാര്‍ത്ഥ്യമായപ്പോള്‍, ട്രംപിലുള്ള കൃഷ്ണന്റെ വിശ്വാസം കൂടുതല്‍ ഉയര്‍ന്നു.

പിന്നെ മടിച്ചില്ല കൃഷ്ണ ഉടന്‍ 20 പേരുമായി തീരുമാനിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 14 ന് പ്രതിമ സ്ഥാപിച്ചു. തുടക്കത്തില്‍ ഗ്രാമവാസികള്‍ അദ്ദേഹത്തെ ഭ്രാന്തന്‍ എന്നാണ് വിളിച്ചിരുന്നത്. ”തന്റെ ഗ്രാമത്തിലെ ആളുകള്‍ തന്നെ കളിയാക്കാറുണ്ടായിരുന്നു. എന്നാല്‍ ട്രംപ് ക്ഷേത്രം ലോകത്തിലെ ആരാധനാലയം മാത്രമാണെന്ന് പെട്ടെന്നുതന്നെ അറിഞ്ഞപ്പോള്‍, അവര്‍ തന്നെ ഗൗരവമായി എടുക്കാന്‍ തുടങ്ങി, തന്റെ ദൈവത്തോടുള്ള ആദരവും അവര്‍ സ്വീകരിച്ചു, എന്നും അദ്ദേഹം പറയുന്നു.

പ്രതിമയ്ക്ക് ‘ഹരതി’ നടത്തുകയും തങ്ങളുടെ ദേവന്മാര്‍ക്ക് വേണ്ടി തങ്ങള്‍ എന്ത് ചെയ്യുന്നുവോ അതു പോലെ കൃഷ്ണന്‍ എല്ലാ ആചാരങ്ങളും പൂജകളും ട്രംപിനോടും ചെയ്യുന്നു. ട്രംപിനെ കണ്ടുമുട്ടുന്നതിനേക്കാള്‍, ട്രംപിന്റെ ക്ഷേമത്തിനും യുഎസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതിനും കൃഷ്ണ പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം വയലുകളിലേക്കോ കടയിലേക്കോ പോകുകയാണെങ്കില്‍, എല്ലായ്‌പ്പോഴും ട്രംപിന്റെ ഒരു ഫോട്ടോ അദ്ദേഹത്തോടൊപ്പം കൊണ്ടുപോകുന്നു. തന്റെ ദൈവത്തിന്റെ ഫോട്ടോ കൈവശമുള്ളപ്പോളാണ് അദ്ദേഹം വെള്ളത്തില്‍ മുങ്ങുക പോലും ചെയ്യുക. അതുകൊണ്ടൊക്കെ തന്നെ ഗ്രാമവാസികള്‍ അദ്ദേഹത്തെ ‘ട്രംപ് കൃഷ്ണന്‍’ എന്ന് വിളിക്കുന്നു.

കൃഷ്ണന്‍ തന്റെ കൈവശമുള്ള ഒരു സ്ഥലം വിറ്റ് ഒരു ചെറിയ വീട് വാങ്ങി. ഇപ്പോള്‍ അദ്ദേഹം റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ചെറുകിട ബിസിനസുകളില്‍ ഏര്‍പ്പെടുന്നു. കൃഷ്ണന് ഒരു കുട്ടിയുണ്ട്. അവരുടെ കുഞ്ഞിനെ പ്രസവിക്കുന്നതിനിടെ ഭാര്യയെ നഷ്ടപ്പെട്ടു. കൃഷ്ണന്‍ പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button