Latest NewsNewsIndia

ഭാര്യയെ കൊലപ്പെടുത്തിയതിന് തടവുശിക്ഷ അനുഭവിച്ചയാള്‍ ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടത് കാമുകനൊപ്പം ജീവിക്കുന്ന ഭാര്യയെ

ഭുവനേശ്വര്‍: ഭാര്യയെ കൊലപ്പെടുത്തിയതിന് തടവുശിക്ഷ അനുഭവിച്ചയാള്‍ ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം കാണുന്നത് കാമുകനൊപ്പം ജീവിക്കുന്ന ഭാര്യയെ. ഒഡീഷയിലെ ചൗലിയ സ്വദേശിയായ അഭയ സുത്തൂറാണ് ഭാര്യ ഇത്തിശ്രീ മൊഹാനയെ കൊലപ്പെടുത്തിയെന്ന കേസിൽ ശിക്ഷ അനുഭവിച്ചത്. 2013 ഫെബ്രുവരി ഏഴിനാണ് അഭയയുടെയും സുത്തൂര്‍ ഇത്തിശ്രീയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞതോടെ യുവതിയെ കാണാതായി. ഭാര്യയെ കാണാനില്ലെന്ന് പാത്കുര യുവാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാൽ യുവതിയെ അഭയ കൊലപ്പെടുത്തിയതാണെന്നും സ്ത്രീധനത്തിന്‍റെ പേരില്‍ മര്‍ദ്ദിച്ചിരുന്നെന്നും ഇത്തിശ്രീയുടെ മാതാപിതാക്കളും പരാതി നല്‍കി. മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെയോ ഉപേക്ഷിച്ചതാണെന്നും ഇവര്‍ മൊഴി നൽകുകയുണ്ടായി.

Read also: പാകിസ്ഥാനിലേയ്ക്ക് ഒഴുകുന്ന നദികളിലെ ജലം നിയന്ത്രിക്കും; പ്രതികരണവുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

തുടര്‍ന്ന് കൊലക്കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ മൃതദേഹം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഒരു മാസത്തിന് ശേഷം അഭയയ്ക്ക് ജാമ്യം ലഭിച്ചു. ഒടുവില്‍ ഒഡീഷയിലെ പിപിലി എന്ന സ്ഥലത്തുവെച്ച് യുവാവ് ഭാര്യയെ കണ്ടെത്തി. രാജീവ് ലോച്ചന്‍ എന്നയാൾക്കൊപ്പമായിരുന്നു സുത്തൂര്‍ ഇത്തിശ്രീ. അഭയ വിവരം നൽകിയതിനനുസരിച്ച് പൊലീസെത്തി ഇരുവരെയും പിടികൂടി. രാജീവുമായി പ്രണയത്തിലായിരുന്ന താന്‍ ഒളിച്ചോടി പോകുകയായിരുന്നെന്ന് യുവതി മൊഴി നല്‍കി. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button