KeralaLatest NewsNews

കേരളത്തിൽ ഭൂകമ്പ സാധ്യത കൂടുതൽ; ഇടുക്കിയിൽ അടുത്തിടെയുണ്ടായ ഭൂചലനങ്ങളും മുല്ലപ്പെരിയാർ ഡാമും; പഠനം പറയുന്നത്

ഇടുക്കി: കേരളത്തിന്റെ ഭൗമാന്തർഭാഗം ഏകദേശം പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമാകുന്നതായി ഗവേഷകർ. ഇടുക്കിയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന ഭൂചലനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തൽ. ഇടുക്കി, മുല്ലപ്പെരിയാർ ഉൾപ്പെടുന്ന കേരള – തമിഴ്‌നാട് അതിർത്തിയിൽ പെരിയാർ, കമ്പം തുടങ്ങിയ ഭ്രംശ മേഖലകൾ സജീവമാണ്. ഇടുക്കി അണക്കെട്ട് ഈ മേഖലയ്ക്ക് സൃഷ്ടിക്കുന്ന സമ്മർദം പ്രധാനമാണ്.

പത്തും ഇരുപതും വർഷം കൂടുമ്പോൾ ഇവ സജീവമാകുകയും പിന്നീട് നിർജീവമാകുകയും ചെയ്യുന്നത് പതിവാണ്. ഇപ്പോൾ സംഭവിക്കുന്നതും അതുതന്നെ. എന്നാൽ ഇടയ്ക്ക് ഇത്തരം ചെറുചലനങ്ങൾ ഭൗമാന്തർ ഭാഗത്തെ സമ്മർദം കെട്ടി നിൽക്കാതെ പുറത്തേക്കു വിടുന്നതിനു സഹായകമാണ്. എന്നാൽ ഇത് വൻഭൂചലനത്തിലേക്കു നയിക്കാനുള്ള സാധ്യത കുറവായതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

റിക്ടർ സ്കെയിലിൽ രണ്ടോ മൂന്നോ തീവ്രതയുള്ള ചലനങ്ങളായി അവ അനുഭവപ്പെടുമ്പോൾ നാശനഷ്ടം ഒഴിവാകും. എന്നാൽ ഏറെക്കാലം ഊർജം കെട്ടിനിന്ന് ഒരുമിച്ചു പുറത്തേക്കു വന്നാൽ വൻ ഭൂചലനത്തിലേക്കു നയിക്കും. ഇത് വൻ ദുരന്തമായി മാറുമെന്നു ദേശീയ ഭൗമശാസ്ത്ര കേന്ദ്രം മുൻ ഗവേഷകൻ ജോൺ മത്തായി അഭിപ്രായപ്പെട്ടു. വരാൻ പോകുന്ന ചലനത്തെപ്പറ്റി ഹാം റേഡിയോ ഓപ്പറേറ്റർമാരും മൊബൈൽ സിഗ്നൽ നിരീക്ഷിക്കുന്നവരും ചില സൂചനകൾ നേരത്തേ നൽകിയിരുന്നതായി ഈ മേഖലയിലെ വിദഗ്ധർ പറയുന്നു.

ALSO READ: പൗരത്വ നിയമത്തിനെതിരെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ച സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമോ? വിധി പറഞ്ഞ് കോടതി

തമിഴ്നാടിനേക്കാൾ ചലന സാധ്യത കൂടുതലാണ് കേരളത്തിൽ. ഇന്ത്യയുടെ ഭൂകമ്പ സാധ്യതാ ഭൂപടത്തിൽ മൂന്നാം മേഖലയിലാണ് കേരളം. ഇതിനർഥം ഇടയ്ക്കു ചലനങ്ങൾക്ക് ഇവിടെ സാധ്യതയുണ്ടെന്നു തന്നെയാണ്. എന്നാൽ ഇതനുസരിച്ചു നിർമാണ ചട്ടങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാനം സജ്ജമായിട്ടില്ല. ഭൂചലനം ഔദ്യോഗികമായി അളക്കേണ്ട കാലാവസ്ഥാ വകുപ്പ് മൂന്നിൽ താഴെ ശക്തിയുള്ള ചലനങ്ങളുടെ കണക്കെടുക്കുന്നുമില്ല. ഇത് ഭൂകമ്പ സ്ഥിതിവിവരക്കണക്കുകളുടെ അഭാവത്തിലേക്കു നയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button