KeralaLatest NewsIndia

“നാല് വര്‍ഷത്തിന് ശേഷം അവളെ കാണുന്നതും സ്വരം കേള്‍ക്കുന്നതും, ഇന്നലെ ഉറങ്ങിയിട്ടില്ല..ഇവിടെ വരെ എത്തിയല്ലോ; ഇനി കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് കനിയേണ്ടത്” നിമിഷയുടെ ‘അമ്മ ബിന്ദു

തനിക്ക് നാല് വർഷത്തിന് ശേഷം മകളെ കാണാൻ സാധിച്ചതിൽ ഈശ്വരനോട് നന്ദി പറയുന്നു എന്ന് ബിന്ദു പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്.

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളികളായ നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും വെളിപ്പെടുത്തിയത് കേരളത്തിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ്. അതേസമയം അമ്മയെ കാണാൻ ആഗ്രഹമുണ്ടെന്ന് നിമിഷ ഫാത്തിമ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ച് അറിയാനായി നിമിഷയുടെ ‘അമ്മ ബിന്ദുവുമായി ഞങ്ങളുടെ ലേഖകൻ സംസാരിച്ചിരുന്നു. പൊട്ടിക്കരച്ചിലായിരുന്നു മറുപടി.

തനിക്ക് നാല് വർഷത്തിന് ശേഷം മകളെ കാണാൻ സാധിച്ചതിൽ ഈശ്വരനോട് നന്ദി പറയുന്നു എന്ന് ബിന്ദു പറഞ്ഞു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. നിമിഷ തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് നിയമം തീരുമാനിക്കട്ടെയെന്നും ബിന്ദു പറഞ്ഞു.’ആദ്യമായിട്ട് കാണുകയായിരുന്നു ഇന്നലെ. അവളുടെ സ്വരവും കേട്ടു. അതില്‍ വലിയ സന്തോഷം. മാര്‍ച്ച്‌ 21ന് എന്റെ ജന്മദിനമാണ്. രണ്ട് മൂന്ന് ദിവസമായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു. ഇത്രയും കാലം സത്യം പറഞ്ഞിട്ടും ഒന്നിനും ഒരു മറുപടി വരാത്തത് എന്താണെന്ന്.

മാര്‍ച്ച്‌ 21ന് മുന്‍പോ അതിന്് ശേഷമോ മകളുടെ സ്വരമോ അല്ലെങ്കില്‍ വീഡിയോ ഒന്ന് കാണാന്‍ പറ്റണേയെന്ന് പ്രാര്‍ത്ഥിച്ചിരുന്നു. അല്ലെങ്കില്‍ എന്റെ ജീവിതം ഇതോടെ തീര്‍ക്കണമെന്നും. എന്നും ഇങ്ങനെ വാവിട്ട് നിലവിളിച്ച്‌ എല്ലാവരുടെയും മുന്നില്‍ വേഷം കെട്ടിക്കുമ്പോള്‍ തനിക്ക് ശരിക്കും വിഷമമായിരുന്നു’ അമ്മ പറയുന്നു.നിമിഷയ്ക്ക് കൊച്ചു കുട്ടിയും ഉണ്ട്. ഈ കുട്ടിയെ ഇന്ത്യയിലേക്ക് കൊണ്ടു വരാന്‍ നിമിഷയുടെ അമ്മയും സജീവ ഇടപെടല്‍ തുടരും. 2017ലാണ് തിരുവനന്തപുരത്തുനിന്നും കാസര്‍കോടുനിന്നും നിമിഷയും സോണിയയും ഐഎസില്‍ ചേരാനായി ഭര്‍ത്താക്കന്മാര്‍ക്കൊപ്പം രാജ്യം വിട്ടത്. ഇതിന് ശേഷം ഇതാദ്യമായാണ് ഇവരുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

” ഇന്ത്യയിലേക്ക് വരണമെന്നാണ് ആഗ്രഹം”, നിമിഷ മുതൽ മതം മാറിയ ഫാത്തിമ വരെയുള്ള തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ചു നിർണ്ണായക വെളിപ്പെടുത്തലുമായി നിമിഷ ഫാത്തിമ ( വീഡിയോ)

‘ ഒരു പെണ്‍കുട്ടിയുടെ ജീവനാണ് ഞാന്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. അവള്‍ തെറ്റുകാരിയാണോയെന്നത് നിയമം തീരുമാനിച്ചോട്ടെ. വീട്ടുകാരും നാട്ടുകാരും എന്നെ വല്ലാതെ ഒറ്റപ്പെടത്തി. ഇന്നലെ ആ വിഡിയോ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഉറങ്ങിയിട്ടില്ല. സംസാരം വീണ്ടും വീണ്ടും കേട്ടിരിക്കുയായിരുന്നു. ഇവിടെ വരെ എത്തിയല്ലോ. ഇനി കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് കനിയേണ്ടത്. അവരില്‍ നിന്ന് സഹായം കിട്ടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. അമ്മയുടെ സ്‌നേഹം എന്നായാലും ദൈവം തിരിച്ചറിയും’ ബിന്ദു പറഞ്ഞു.ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന നിമിഷയും സോണിയയും അറിയിച്ചിരുന്നു.

ജയിലിലടക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ പറഞ്ഞിരുന്നു.2017ലാണ് തിരുവനന്തപുരത്തുനിന്നും കാസര്‍കോടുനിന്നും നിമിഷയും സോണിയയും ഐഎസില്‍ ചേരാനായി ഭര്‍ത്താക്കന്മാര്‍ക്കൊപ്പം രാജ്യം വിട്ടത്. ഇരുവരുടെയും ഭർത്താക്കന്മാർ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവര്‍ അഫ്ഗാന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയെന്ന് വിവരങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. ഇതിനിടെയാണ് ഇവരുടെ പ്രതികരണങ്ങള്‍ അടങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button