Latest NewsIndia

നിസാമുദീനിലെ മതചടങ്ങില്‍ പങ്കെടുത്ത വിദേശികള്‍ വിസാ ചട്ടം ലംഘിച്ചു: നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

തൗഹീദ് ജമാ അത്ത് ഏഷ്യന്‍ സ​മ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെല്ലാം ഈ വിസാ ചട്ടം ലംഘിച്ചു.

ന്യൂഡല്‍ഹി: നിസാമുദീനിലെ മത ചടങ്ങില്‍ പങ്കെടുത്ത വിദേശികള്‍ വിസാ ചട്ടം ലംഘിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുക, ആരാധനാലയങ്ങളിലോ പരിസര പ്രദേശങ്ങളിലോ പ്രസംഗിക്കുക, മതവുമായി ബന്ധപ്പെട്ട ശബ്ദ-ദൃശ്യ അവതരണം നടത്തുകയോ, ലഘുലേഖകള്‍ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് വ്യക്തമാക്കിയാണ് കേന്ദ്രം വിസ അനുവദിക്കുന്നത്. എന്നാല്‍ തൗഹീദ് ജമാ അത്ത് ഏഷ്യന്‍ സ​മ്മേളനത്തില്‍ പങ്കെടുത്ത വിദേശികളെല്ലാം ഈ വിസാ ചട്ടം ലംഘിച്ചു.

ടൂറിസ്റ്റ് വിസയിലാണ് ഭൂരിഭാഗം പേരും ഇന്ത്യയില്‍ എത്തിയത്. ഇവരെ ആഭ്യന്തര മന്ത്രാലയം വിലക്കിയേക്കുമെന്നും സൂചനയുണ്ട്.അതേസമയം നിസാമുദീന്‍ മസ്ജിദിലെ പരിപാടി നടത്തിയത് അനനുമതിയില്ലാതെയാണെന്ന് ഡല്‍ഹി ​പോലീസ് പറഞ്ഞു . മാര്‍ച്ച്‌ 17 മുതല്‍ 19 വരെയായിരുന്നു സമ്മേളനം. പങ്കെടുത്ത ആയിരക്കണക്കിനാളുകള്‍ ദിവസങ്ങളോളം പള്ളിയിലും നിസാമുദീന്‍ മേഖലയിലും താമസിച്ചു. ഇവര്‍ എവിിടെയൊക്കെ സന്ദര്‍ശിച്ചുവെന്ന് വ്യക്തതയില്ല.

കൊറോണയുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഫൂള്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി: കേരള പോലീസ്

കേരളത്തിന് പുറമെ തമിഴ്നാട്ടില്‍ നിന്ന് 1500 പേരും ആന്ധ്ര, തെലങ്കാന എന്നിവടങ്ങളില്‍ നിന്ന് ആയിരം പേര്‍ വീതവും സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്തോനേഷ്യ, മലേഷ്യ, സൗദി അറേബ്യ, കിര്‍ഗിസ്ഥാന്‍, തായ്ലന്‍ഡ് എന്നിവടങ്ങളില്‍ നിന്നുള്ളവരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒത്തുചേരലുകള്‍ തടഞ്ഞുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ചാണ് സമ്മേളനം നടത്തിയത്.

ഇതിന് പിന്നാലെയാണ് വിസ ചട്ടലംഘനം പുറത്തുവന്നത്. മലയാളികള്‍ ഉള്‍പ്പെടെ പങ്കെടുത്ത സമ്മേളനത്തില്‍ നിന്ന് 334 പേരെ കൊവിഡ് ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നഗരത്തില്‍ വിവിധയിടങ്ങളിലായി എഴുന്നൂറോളം പേരെ ക്വാറന്റീനിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button