Latest NewsKeralaNews

ഈസ്റ്റർ, വിഷു ആഘോഷങ്ങൾ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാകരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം  : ഈസ്റ്റർ, വിഷു ആഘോഷങ്ങൾ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി പലയിടത്തും വലിയ തിരക്കുണ്ടായി. നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തണം. ഞായറാഴ്ച ചില കടകൾ തുറക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇത് മുതലെടുത്ത് എല്ലാവരും റോഡിലിറങ്ങി ആഘോഷമാക്കരുത്. പരിശോധന കർശനമായി തുടരും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

അവശ്യഘട്ടത്തിലേക്ക് ആവശ്യമുള്ള മുറികളുടെയും കെട്ടിടങ്ങളുടെയും ലിസ്റ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കുന്നുണ്ട്. 2.5 ലക്ഷം മുറികളിൽ 1.24 ലക്ഷം ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നതാണ്. സംസ്ഥാനത്ത് ആൾതാമസമില്ലാത്ത നിരവധി വീടുകളും ഫ്‌ളാറ്റുകളുമുണ്ട്. അടിയന്തരസാഹചര്യത്തിൽ ഇവ ഉപയോഗിക്കാൻ കഴിയുമോ എന്നതിൽ വ്യക്തത വരുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾ ഇവയുടെ കണക്കെടുക്കും. വെള്ളിയാഴ്ച അവശ്യസാധനങ്ങളുമായി 2291 വാഹനങ്ങൾ കേരളത്തിലെത്തി. ടണലുകൾ ഉണ്ടാക്കി സാനിറ്റൈസ് ചെയ്യുന്ന രീതി അശാസ്ത്രീയമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർമാരെ അറിയിക്കും.

Also read : തമിഴ്നാട്ടിൽ മരിച്ച മ​ല​യാ​ളി​ക്ക് കോ​വി​ഡെന്ന് സ്ഥിരീകരണം

ലോക്ക്ഡൗൺ ലംഘിച്ച് അനധികൃത മാർഗങ്ങളിലൂടെയുള്ള സഞ്ചാരം അനുവദിക്കില്ല. ഇത് തടയാൻ പോലീസിന് നിർദ്ദേശം നൽകി. മൂന്നാറിലെ കൊട്ടക്കമ്പൂരിൽ പോലീസും ആരോഗ്യവകുപ്പ് ജീവനക്കാരും ഉപയോഗിക്കുന്ന ജലസംഭരണിയിൽ വിഷം കലർത്തിയ സംഭവം ഗൗരവമുള്ളതാണ്. കുറ്റവാളികളെ ഉടൻ പിടികൂടാൻ നിർദ്ദേശം നൽകി. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കും. ലോക്ക്ഡൗൺ കാലത്ത് അലങ്കാരമത്‌സ്യങ്ങളുടെയും കോഴിക്കുഞ്ഞ് വിതരണത്തിലും ചില പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നടപടിയുണ്ടാവും. അൺഎയ്ഡഡ് സ്‌കൂൾ ജീവനക്കാർക്ക് ശമ്പളം നൽകാൻ മാനേജ്‌മെന്റുകൾ നടപടി സ്വീകരിക്കണം. ലോക്ക്ഡൗണിൽ ഹോസ്റ്റലുകളിലായിപ്പോയ സർവകലാശാല, സർക്കാർ എയ്ഡഡ്, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജ്, സർക്കാർ എയ്ഡഡ് പോളിടെക്‌നിക്ക് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഫീസ് ഒഴിവാക്കിനൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശരാജ്യത്തുള്ളവർക്ക് ഇവിടെ നിന്ന് മരുന്ന് അയയ്ക്കുന്നതിന് കാർഗോ വിമാനങ്ങളുടെ സേവനം ഉപയോഗിക്കും. തേനീച്ച കർഷകർക്ക് കൃഷിയിടത്തിൽ പോകാനും ഉത്പന്നം വിപണനം ചെയ്യാനും നിബന്ധനകളോടെ അനുമതി നൽകും. ജി. എസ്. ടി റിട്ടേൺ ഫയൽ ചെയ്യുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും ടാക്‌സ് പ്രാക്ടീഷ്യണർമാർക്കും ആഴ്ചയിൽ ഒരു ദിവസം പ്രവർത്തനാനുമതി നൽകുന്നത് പരിഗണിക്കും. പ്രിന്റിംഗ് പ്രസുകൾ നിബന്ധനകൾക്കു വിധേയമായി ആഴ്ചയിൽ ഒരു ദിവസം തുറക്കും. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തടസം മാറ്റും. കാസർകോട് ജില്ലയിൽ അവശ്യസാധനങ്ങളുടെ കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമാവും പ്രവർത്തിക്കുക.

Also read : കുളിസീൻ പിടിക്കുന്നോ ? ഡ്രോണിനെ കല്ലെടുത്ത് ഓടിക്കുന്ന ആൾ, ചിരിപടര്‍ത്തി വീഡിയോ

ശനിയാഴ്ച 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂരില്‍ 7 പേര്‍ക്കും കാസര്‍ഗോഡ്‌ രണ്ട് പേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഏഴ് പേര്‍ക്ക് നേരത്തെ രോഗം വന്നവരുമായുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്.ഇന്ന് 19 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 143 ആയി.

374 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 228 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 201 പേരെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇതുവരെ 3 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 123,490 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 122, 676 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 814 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകളിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button