KeralaLatest NewsNews

കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഉപയോഗിയ്ക്കാന്‍ അനുമതി നല്‍കിയ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് എതിരെ മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഉപയോഗിയ്ക്കാന്‍ അനുമതി നല്‍കിയ മുഖ്യമന്ത്രി പിണറായി സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ രംഗത്ത്. കോവിഡ് രോഗ ചികിത്സയെ വഴി തെറ്റിക്കരുതെന്ന് ഐ.എം.എ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. അശാസ്ത്രീയതയ്ക്ക് മുഖ്യമന്ത്രി കൂട്ട് നില്‍ക്കരുതെന്നും ലോക്ക് ഡൗണ്‍ ശാസ്ത്രീയമായി മാത്രമേ പിന്‍വലിക്കാവു എന്നും ഐ.എം.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

read also : മാധ്യമപ്രവര്‍ത്തകര്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകളും ഉപയോഗിക്കാം എന്ന് നിര്‍ദേശിച്ച് പട്ടിക സഹിതമാണ് കേന്ദ്രത്തിലെ ആയുഷ് മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നത്. പല സംസ്ഥാനങ്ങളും ഈ നിര്‍ദേശം നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ ഫലത്തില്‍ കൂടിയാണ് കഴിഞ്ഞ ദിവസത്തെ വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത് എന്നാണ് വിവരം. അതേ സമയം ധാരാളം ഹോമിയോ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ ഇത് നടപ്പാക്കിയില്ല.

ഹോമിയോ പ്രതിരോധ ഔഷധമെന്ന നിലയില്‍ നല്‍കിയിരുന്നെങ്കില്‍ സംസ്ഥാനത്ത് രോഗം ഇത്രയും വ്യാപകമാവുകയില്ലായിരുന്നുവെന്നും ചൂണ്ടികാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി വന്നിരുന്നു. എന്നാല്‍ കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനുമായി അലോപ്പതി മരുന്നുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഐ.എം.എയുടെ ആവശ്യം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കും എന്നു തന്നെയാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button