KeralaLatest NewsNews

ആംബുലന്‍സില്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാന്‍ എത്തിയ സംഘം വടകരയില്‍ പിടിയില്‍

തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് വടകരയിൽ നിന്നുള്ള രോഗിയെ കൊണ്ടുപോകാനെന്ന പേരിലാണ് സംഘം ആംബുലൻസിൽ വടകരയിലെത്തിയത്

വടകര : ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ആംബുലൻസിൽ തിരുവനന്തപുരത്ത് നിന്നും വടകരയിലെത്തിയെ മൂന്നു യുവാക്കള്‍ പൊലീസ് പിടിയിൽ. കാമുകിയെ കടത്തിക്കൊണ്ടു പോകാനായി  തിരുവനന്തപുരത്തു നിന്ന് ആംബുലൻസുമായി എത്തിയ കാമുകനും 2 സുഹൃത്തുക്കളുമാണ് പൊലീസ് പിടിയിലായത്. തിരുവനന്തപുരം മൺവിള കിഴിവിലം ഉണ്ണി കോട്ടേജിൽ ശിവജിത്ത് (22), അരമട സജിത്ത് നിവാസിൽ സബീഷ് (48), ചെറിയതുറ ഫിഷർമെൻ കോളനിയിൽ ഉണ്ണി അൽഫോൻസ് (29) എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് വടകരയിൽ നിന്നുള്ള രോഗിയെ കൊണ്ടുപോകാനെന്ന പേരിലാണ് സംഘം ആംബുലൻസിൽ വടകരയിലെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ശിവജിത്തും പെൺകുട്ടിയും പരിചയപ്പെട്ടത്. പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് എത്തിയതെന്ന് ശിവജിത്ത് പൊലീസിനോട് പറഞ്ഞു.

പുലർച്ചെ വടകരയിലെത്തിയ സംഘം മാങ്ങാട്ടുപാറ കുട്ടൂലി പാലം കനാലിൽ ആംബുലൻസ് കഴുകുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചിരുന്നു. എന്നാൽ പൊലീസ് കൂട്ടിക്കൊണ്ടു പോയെങ്കിലും രോഗിയുടെ നമ്പറിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ഇവർ പറഞ്ഞപ്പോൾ വിട്ടയച്ചു.

എന്നാൽ സംശയാസ്പദമായ സാഹചര്യത്തില്‍ വീണ്ടും ആംബുലൻസ് കണ്ടതിനെത്തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോകാനാണ് ഇവരെത്തിയതെന്ന് മനസിലായത്. ലോക്ഡൗണ്‍ ലംഘിച്ചതിനും ആംബുലന്‍സ് ദുരുപയോഗം ചെയ്തതിനുമാണ് അറസ്റ്റ്. ആംബുലന്‍സിന്റെ പെര്‍മിറ്റ് റദ്ദാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button