Latest NewsNewsIndiaInternational

കോവിഡ് ആഗോള മരണ സംഖ്യ 287,250 ആയി; അമേരിക്കയിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്

ന്യൂയോർക്ക്: കോവിഡ് ആഗോള മരണ സംഖ്യ 287,250 ആയി. അതേസമയം, ലോകത്ത് രോഗ ബാധിതരുടെ എണ്ണം നാൽപ്പത്തിരണ്ടര ലക്ഷം കവിഞ്ഞു. ഏറ്റവും കൂടുതൽ മരണം അമേരിക്കയിലാണ്. എൺപത്തിയൊന്നായിരത്തിലേറെ പേരാണ് അമേരിക്കയിൽ മരിച്ചത്.

ബ്രിട്ടനിൽ മരണം മുപ്പത്തിരണ്ടായിരത്തി അറുപത്തിയഞ്ചായി. ആറാഴ്ചക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ഇറ്റലിയിൽ മുപ്പതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിയൊൻപത് പേരും സ്പെയിൻ ഇരുപത്തിയാറായിരത്തി എഴുന്നൂറ്റി നാൽപ്പത്തിനാല് പേരും മരിച്ചു.

യു എസിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം പതിമൂന്ന് ലക്ഷത്തി എൺപതിനായിരം കവിഞ്ഞു. അതേസമയം, രാജ്യമൊട്ടാകെ സ്ഥിതി മെച്ചപ്പെടുന്നതിന്റെ തെളിവുകൾ കണ്ട് തുടങ്ങിയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.

ALSO READ:കള്ളുഷാപ്പുകള്‍ നാളെ മുതല്‍ തുറക്കും; സര്‍ക്കാര്‍ ഉത്തരവിറങ്ങി

അതേസമയം, റഷ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. രോഗികളുടെ എണ്ണം രണ്ടുലക്ഷത്തി ഇരുപതിനായിരം കടന്നു. മരണം രണ്ടായിരം പിന്നിട്ടു. ബ്രിട്ടനിൽ നിന്ന് വീണ്ടും പ്രതീക്ഷയുടെ കണക്കുകളാണ് വരുന്നത്. ആറാഴ്ചക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തി. ലോക്ക് ഡൗൺ ഇളവുകളിലെ കൂടുതൽ നിബന്ധനകളും പുറത്തിറക്കി സർക്കാർ പുറത്തിറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button