Latest NewsNewsIndia

ബി.ജെ.പി നേതാവിന്റെ ഭര്‍ത്താവിനെ വെടിവെച്ച് കൊലപ്പെടുത്തി

രാംപൂര്‍• ഉത്തര്‍പ്രദേശില്‍ ഭാരതീയ ജനതാ പാർട്ടി നേതാവും രാംപൂർ കൗൺസിലറുടെ ഭര്‍ത്താവുമായ അനുരാഗ് ശർമ വെടിയേറ്റ്‌ മരിച്ചു. ബുധനാഴ്ച വൈകിട്ട് അഗാപൂർ പ്രദേശത്ത് വച്ചാണ് സംഭവം. സ്കൂട്ടിയിൽ ജ്വാല നഗറിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശര്‍മയ്ക്ക് നേരെ മോട്ടോർ ബൈക്കിൽ വന്ന അജ്ഞാതർ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശര്‍മയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിയിൽ വച്ച് മരിച്ചു.

ശർമ്മയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. കൂടുതൽ പോലീസിനെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അനുയായികൾ ജില്ലാ ആശുപത്രി ആക്രമിച്ചു.

റാംപൂരിലെ ബി.ജെ.പി കൗൺസിലറാണ് ഭാര്യ ശാലിനി ശർമ്മ.

ഇൻസ്പെക്ടർ ജനറൽ രമിത് ശർമയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. അക്രമികളെ കണ്ടെത്താൻ മൂന്ന് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button