Latest NewsNewsIndia

വിമാന കമ്പനികളുടെ അമിത നിരക്കിന് പിടിവീഴുന്നു : മൂന്ന് മാസത്തേയ്ക്കുള്ള വിമാനയാത്രാ നിരക്ക് കേന്ദ്രം നിശ്ചയിച്ചു

ന്യൂഡല്‍ഹി : ലോക്ഡൗണിനു ശേഷമുള്ള ആഭ്യന്തര വിമാനയാത്ര നിരക്ക് കേന്ദ്രവ്യോമയാന മന്ത്രാലയം നിശ്ചയിച്ചു. ജൂണ്‍ മുതല്‍ ഓഗസ്റ്റ് 24 വരെ 3 മാസം കേന്ദ്ര വ്യോമയാന മന്ത്രാലയം നിയന്ത്രിക്കും. യാത്രക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കും നഷ്ടമുണ്ടാകാത്ത വിധം കുറഞ്ഞ നിരക്കും ഉയര്‍ന്ന നിരക്കും നിശ്ചയിക്കും. ലോക്ഡൗണ്‍ നഷ്ടം നികത്താന്‍ വിമാനക്കമ്പനികള്‍ ഭീമമായ നിരക്ക് ഈടാക്കുന്നതു തടയാനാണിത്

read also : രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ

യാത്രാ ദൈര്‍ഘ്യമനുസരിച്ച് 7 വിഭാഗങ്ങളായി തിരിച്ചാകും നിരക്ക് നിശ്ചയിക്കുകയെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി – തിരുവനന്തപുരം യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 6500 രൂപയും പരമാവധി 18,600 രൂപയുമായിരിക്കും. ഇതിന്റെ ശരാശരിക്കു താഴെയുള്ള നിരക്കില്‍ 40% സീറ്റുകള്‍ അനുവദിക്കും.

വിഭാഗങ്ങളും നിരക്കുകളും

യാത്രാ ദൈര്‍ഘ്യം, കുറഞ്ഞതും കൂടിയതുമായ നിരക്ക് എന്ന ക്രമത്തില്‍ (കേരള റൂട്ടുകള്‍ ബ്രാക്കറ്റില്‍)

40 മിനിറ്റ് വരെ: 2000 – 6000 രൂപ (ബെംഗളൂരു – കൊച്ചി, തിരുവനന്തപുരം – കൊച്ചി)

40 – 60 മിനിറ്റ്: 2500 – 7500 (ബെംഗളൂരു – കോഴിക്കോട്, ബെംഗളൂരു – തിരുവനന്തപുരം, ചെന്നൈ – കോഴിക്കോട്, ചെന്നൈ – തിരുവനന്തപുരം, ഹൈദരാബാദ് – കൊച്ചി, ചെന്നൈ – കൊച്ചി)

60 – 90 മിനിറ്റ്: 3000 – 9000 (അഹമ്മദാബാദ് – കൊച്ചി, ഹൈദരാബാദ് – തിരുവനന്തപുരം, പുണെ – കൊച്ചി)

90 – 120 മിനിറ്റ്: 3500 – 10,000 (മുംബൈ – തിരുവനന്തപുരം)

120 – 150 മിനിറ്റ്: 4500 – 13,000

150 – 180 മിനിറ്റ്: 5500 – 15,700 (കോഴിക്കോട് – ഡല്‍ഹി, കൊച്ചി – ഡല്‍ഹി)

180 – 210 മിനിറ്റ്: 6500 – 18,600 (ഡല്‍ഹി – തിരുവനന്തപുരം).

ഇങ്ങനെയാണ് കേന്ദ്രം നിശ്ചയിച്ച പുതുക്കിയ നിരക്കുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button