Latest NewsIndia

“രാജ്യം കൊറോണക്കെതിരെ അതിശക്തമായ പോരാട്ടത്തിലാണ്, ലോകം മുഴുവൻ അഭിനന്ദിച്ചാലും രാഹുൽ രാഷ്ട്രീയ മുതലെടുപ്പിനായി കുറ്റപ്പെടുത്തും “- രാഹുലിനെതിരെ കേന്ദ്രം

ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാഹുലും കോണ്‍ഗ്രസും ഇതിനെതിരെ പ്രതിഷേധിക്കുകയാണ് ചെയ്തത്. രാജ്യം നിശ്ചലമാകുമെന്നായിരുന്നു അവരുടെ ആരോപണം. ഇപ്പോള്‍ ഇളവ് വരുത്തിയപ്പോഴും അദ്ദേഹം വിമര്‍ശിക്കുകയാണ്.

ന്യൂദല്‍ഹി : രാജ്യം കോവിഡിനെതിരെ പോരാടുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഷ്ട്രീയമായി മുതലെടുക്കാനാണ് ചിന്തിക്കുന്നത്. ലോകം മുഴുവന്‍ അഭിനന്ദിച്ചാല്‍ പോലും അദ്ദേഹം അതിന് തയ്യാറാവില്ല. സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ് രാഹുലെന്ന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാഹുലും കോണ്‍ഗ്രസും ഇതിനെതിരെ പ്രതിഷേധിക്കുകയാണ് ചെയ്തത്. രാജ്യം നിശ്ചലമാകുമെന്നായിരുന്നു അവരുടെ ആരോപണം. ഇപ്പോള്‍ ഇളവ് വരുത്തിയപ്പോഴും അദ്ദേഹം വിമര്‍ശിക്കുകയാണ്.

ലോക്ഡൗണിനെ എങ്ങിനേയും രാഷ്ട്രീയമായി ഉപയോഗിക്കണം എന്നല്ലാതെ രാഹുലിന് മറ്റൊരു ചിന്തയുമില്ലെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി.കൊറോണ വൈറസ് വ്യാപനത്തെ ഒരു പരിധി വരെ നമ്മള്‍ പ്രതിരോധിച്ചത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മൂലമാണ്. ജര്‍മ്മനി, ബ്രസീല്‍, സ്പെയിന്‍, ഇറ്റലി, ചൈന തുടങ്ങി നിരവധി രാജ്യങ്ങളില്‍ വൈറസ് വ്യാപനം എത്രമാത്രം ബാധിച്ചു എന്നത് നമ്മള്‍ കണ്ടതാണ്. ഈ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങള്‍ വളരെ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യം കൊറോണക്കെതിരെ അതിശക്തമായ പോരാട്ടത്തിലാണ്.

രാജ്യവ്യാപകമായി കൊറോണ വലിയതോതില്‍ വ്യാപിക്കുന്നത് തടയാന്‍ നമുക്കായി. രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു. അവശ്യ സേവന വിഭാഗങ്ങളെല്ലാം നന്നായി പ്രവര്‍ത്തിക്കുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ട സഹായങ്ങള്‍ എത്തിച്ചു. ഇതൊന്നും വിലയിരുത്താതെ അബദ്ധങ്ങള്‍ നിരത്തുന്നവര്‍ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് രാഹുല്‍.7500 രൂപ വീതം ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് എത്തിക്കുന്നില്ലെന്ന നുണ പ്രചരിപ്പിച്ച രാഹുല്‍ രാജ്യത്തെ 80 കോടി ജനങ്ങളിലേക്ക് ഭക്ഷണസാധനങ്ങള്‍ ഒരു മാസത്തിനകം എത്തിയകാര്യം കണ്ടില്ലേ എന്നും ചോദിച്ചു.

റേഷന്‍ കാര്‍ഡില്ലാത്ത 10 കോടി കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കി. 20 കോടി വനിതകളുടെ അക്കൗണ്ടിലേക്ക് ഈ ദുരിത കാലത്ത് മൂന്നു ഘട്ടമായി 1500 രൂപ വീതം നല്‍കാന്‍ ഏതു ഭരണകൂടത്തിന് മുമ്പ് സാധിച്ചിട്ടുണ്ട്.ഉത്തര്‍പ്രദേശിലേക്ക് 1000 ബസ്സുകളയക്കാം എന്ന് പറഞ്ഞ് ഇരുട്ടില്‍തപ്പിയ കോണ്‍ഗ്രസ്സ് നേതൃത്വം, കേന്ദ്രം 3000 ട്രെയിനുകളിലായി 45 ലക്ഷം കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിച്ച കാര്യം കണ്ടില്ലെന്നു നടിക്കുകയാണ്. ഇതുവരെ രാജ്യത്തെ 9 കോടി കര്‍ഷകരിലേക്ക് 2000 രൂപാ വീതം എത്തിക്കഴിഞ്ഞു.

8 കോടി ദരിദ്ര കുടുംബങ്ങളിലേക്ക് ഈ മാസം മുതല്‍ അടുത്ത മൂന്ന് മാസത്തേക്ക് 3 പാചകവാതക സിലിണ്ടര്‍ വീതം എത്തിതുടങ്ങി.1000 രൂപ വീതം വയോവൃദ്ധര്‍ക്കും ദിവ്യാംഗര്‍ക്കും നല്‍കിക്കഴിഞ്ഞു. ഇതുകൂടാതെ തെരുവു കച്ചവടക്കാര്‍ക്കായി 10,000 രൂപ സഹായധനത്തിനുള്ള സംവിധാനവും ഒരുക്കിക്കഴിഞ്ഞു. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പൊള്ളയായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button