KeralaLatest NewsNews

ഖനനം പമ്പയുടെ നാശത്തിന് ഇടയാക്കും – കുമ്മനം രാജശേഖരന്‍

പത്തനംതിട്ട: സർക്കാരിന്റെ നേതൃത്വത്തിൽ പമ്പ നദിയിൽ നടത്തുന്ന ഖനനം നദിയുടെ നാശത്തിന് ഇടയാക്കുമെന്ന് ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.

പമ്പയുടെ 22 കടവുകളിൽ നാല് മീറ്റർ ആഴത്തിൽ ഖനനം നടത്തി മണൽനീക്കാനാണ് സർക്കാർ നീക്കം. ഇതിന്റെ ആദ്യപടിയായി തുടങ്ങിയ പമ്പ – ത്രിവേണിയിലെ മണൽ നീക്കം എല്ലാ മാനദണ്ഡങ്ങളുംലംഘിച്ചാണ് നടത്തുന്നത്. വെള്ളപ്പൊക്കത്തില് ആനത്തോട് അണക്കട്ട് തുറന്നപ്പോൾ താഴെയുണ്ടായിരുന്ന മല ഇടിഞ്ഞുവീണതാണ് പമ്പയിലെ ഇത്രയും മണൽ. വനാവകാശ നിയമമനുസരിച്ച് വനംവകുപ്പിനാണ് ഉടമസ്ഥാവകാശമെന്നിരിക്കെ ചീഫ്സെക്രട്ടറി നേരിട്ട് ഇടപെട്ട് സ്വന്തം ഇഷ്ടക്കാരായ കമ്പനികൾക്ക് വീതിച്ച് നൽകുക വഴി കോടികളുടെ അഴിമതിയാണ്നടന്നിട്ടുള്ളത്.

ദുരന്ത നിവാരണ നിയമത്തിന്റെ മറവിൽ പമ്പയാറിനെ കോൺട്രാക്ടർ ലോബിക്ക് സർക്കാർതീറെഴുതിക്കൊടുത്തു. പമ്പ ആക്ഷൻ പ്ലാൻ അനുസരിച്ച് 300 കോടിയുടെ പദ്ധതിയിലുൾപ്പെട്ടതിനാൽ കേന്ദ്ര സർക്കാരിനെഇരുട്ടിൽ നിർത്തിക്കൊണ്ട് നദിയിൽ ഖനനം നടത്തുന്നത് നിയമ വിരുദ്ധമാണ്.നദികൾ കൺകറന്റ് ലിസ്റ്റിൽ പെട്ടതിനാൽഖനനത്തിന് കേന്ദ്ര സർക്കാരിന്റെ അനുവാദം കൂടിയേ തീരു. മാത്രമല്ല, പാരിസ്ഥിതികാഘത പഠനം നടത്തിയശേഷം മാത്രമേനദിയിൽ വൻ തോതിൽ ഖനനത്തിന് പാടൂള്ളൂ. ഇക്കാര്യങ്ങളൊന്നും നടപ്പാക്കിയിട്ടില്ല.

പമ്പ നദിയുടെ സംരക്ഷണത്തിനായി 2009 – ൽ പാസാക്കിയ പമ്പ നദീതട അതോറിട്ടി നിയമപ്രകാരം ഇത്തരം ഖനനം പാടില്ലെന്നും പറയുന്നുണ്ട്. നദിയുടെ അടിത്തട്ട് നാല്മീറ്റർ താഴു്ത്തുന്നതോടെ വേനൽക്കാലത്ത് ആപൽക്കരമായ വിധത്തിൽ ഭൂഗർഭ ജല വിതാനം താഴുകയും, ഇത്കുടിവെള്ളരക്ഷാമത്തിന് ഇടായാക്കുകയും ചെയ്യും. പ്രളയത്തിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് പമ്പാ നദിയെ കൊണ്ടുവരേണ്ടത് ആവശ്യമാണ്. അതിനുള്ള വിദ്ഗ്ദ പഠനങ്ങൾ നടത്തണം. വെള്ളപ്പൊക്കത്തിന് ശേഷം രണ്ട് വർഷം പിന്നിട്ടു. കഴിഞ്ഞനീണ്ട കാലയളവിൽ ചെയ്യാതിരുന്ന ശേഷം പെട്ടെന്ന് നദിയുടെ ആഴം കൂട്ടി മണ്ണ് നീക്കം ചെയ്യുന്നത് ദുരുദ്ദേശ പൂർണമാണെന്നുംകുമ്മനം രാജശേഖരൻ പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button