KeralaLatest NewsNews

കോട്ടയം താഴത്തങ്ങാടി കൊലപാതകം: അരും കൊല നടത്തിയത് ബന്ധുവായ ഇരുപത്തിമൂന്നുകാരന്‍: കൃത്യം നടത്തിയത് വീട്ടുകാരില്‍ നിന്നും ഭക്ഷണം വാങ്ങി കഴിച്ച ശേഷം

കോട്ടയം: കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ അയല്‍ക്കാരനായിരുന്ന യുവാവ് അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ (23) ആണ് അറസ്റ്റിലായത്. കുടുംബവുമായി അടുപ്പമുള്ളയാളാണ് പ്രതിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മോഷണം ലക്ഷ്യമിട്ടാണ് പ്രതി കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെത്തിയത്. ഇയാള്‍ക്ക് കുടുംബവുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നില്ല. പലപ്പോഴും ഇയാള്‍ക്ക് അഭയം നല്‍കിയിരുന്നത് ഈ വീട്ടുകാരാണ്. പരിചയക്കാരനായതിനാല്‍ വീട്ടുകാര്‍ക്കു സംശയം തോന്നിയില്ല. വീട്ടമ്മ വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയപ്പോള്‍ ഭര്‍ത്താവിനെ മര്‍ദിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയപ്പോള്‍ ഷീബയെയും മര്‍ദിച്ചു.

Read also: പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തെ കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നു

വീട്ടിലെ ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. അടിയേറ്റ് ഇരുവരും വീണതോടെ അലമാരയില്‍ ഉണ്ടായിരുന്ന സ്വര്‍ണം കൈക്കലാക്കി. തുടര്‍ന്ന് ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണവും എടുത്തു. പിന്നീട് തെളിവുനശിപ്പിക്കാനായി ഗ്യാസ് സിലിണ്ടര്‍ തുറന്നുവിടുകയും ഷീബയുടെയും സാലിയുടെയും ശരീരത്തില്‍ കമ്പിചുറ്റി വൈദ്യുതി പ്രവഹിക്കുകയും ചെയ്തു. വീട്ടുകാരില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ച ശേഷമാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്നും കൊലപാതകത്തിന് ശേഷം പ്രതി ചില രേഖകള്‍ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് കാര്‍ കൈക്കലാക്കി രക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button