KeralaLatest NewsNews

കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ അടുത്ത കിടക്കയില്‍ ചികിത്സയിലുണ്ടായിരുന്ന മറ്റൊരാളുടെ മരണത്തിലും സംശയം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മരിച്ച വൈദികന്‍ കെ.ജി. വര്‍ഗ്ഗീസിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വൈദികന്റെ അടുത്ത കിടക്കയില്‍ ചികിത്സയിലായിരിക്കെ മരിച്ച മറ്റൊരാളുടെ മരണത്തിലും സംശയം. കഴിഞ്ഞ മാസം 20 മുതല്‍ 10 ദിവസം വൈദികന്‍ പേരൂര്‍ക്കട ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വൈദികന്റെ തൊട്ടടുത്ത ബെഡില്‍ ചികിത്സയില്‍ കഴിഞ്ഞയാളാണ് മരിച്ചത്.

Read also: കഞ്ചാവ് വിൽപ്പനയെ എതിർത്ത സ്ത്രീയെയടക്കം 5 പേരെ പട്ടാപ്പകൽ വെട്ടി വീഴ്ത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ

. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഇയാള്‍ ചികിത്സയിലായിരുന്നത്. അന്നു കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ തന്നെ സ്രവ പരിശോധന നടത്തിയിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഇയാളുടെ ബന്ധുക്കളുടെ സ്രവരങ്ങള്‍ ശേഖരിച്ച് കോവിഡ് പരിശോധനയ്ക്കായി അയക്കും. അതേസമയം വൈദികന് ആരില്‍ നിന്നാണ് എവിടെ നിന്നാണ് രോഗം പകര്‍ന്നത് എന്ന് കണ്ടെത്താനാകാത്തതില്‍ ആശങ്കയുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button