Latest NewsNewsIndia

പത്തു വര്‍ഷത്തേക്ക് ഇന്ത്യയിൽ പ്രവേശനമില്ല; തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് വിദേശികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് വ്യാപന സാഹചര്യത്തിൽ നിസാമുദ്ദീന്‍ മര്‍കസിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആയിരക്കണക്കിന് വിദേശികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സമ്മേളനത്തില്‍ പങ്കെടുത്ത 2550 വിദേശികളെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് 10 വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.

4 അമേരിക്കക്കാരും 9 ബ്രിട്ടീഷുകാരും 6 ചൈനീസ് വംശജരും വിലക്ക് ഏർപ്പെടുത്തിയവരിൽ ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തേ, കൊവിഡ് ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചെന്നാരോപിച്ച്‌ ഇന്ത്യയിലെ തബ്‌ലീഗ് ജമാഅത്ത് മേധാവി മൗലാനാ സഅദിനും മകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമെതിരേ കേസെടുത്തിരുന്നു. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച്‌ കഴിഞ്ഞ മാസം 960 വിദേശ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളുടെ വിസ റദ്ദാക്കുകയും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.

ALSO READ: കണക്കുകൂട്ടലുകൾ തെറ്റിച്ച് കേരളം; സമ്പർക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം കൂടിയേക്കാമെന്ന് വിലയിരുത്തൽ

തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ ടൂറിസ്റ്റ് വിസയിലാണ് എത്തിയതെന്നും മതചടങ്ങ് പോലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. തുടര്‍ന്നാണ് ഫോറിനേഴ്‌സ് ആക്റ്റ്, ദുരന്ത നിവാരണ നിയമം എന്നിവ ഉൾപ്പെടുത്തി വിലക്കേര്‍പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button