Latest NewsNewsIndia

ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ് ഇന്ത്യയിലെ ക്ഷേത്ര നിർമ്മാണം. അത് ഇപ്പോൾ ഇവിടെ ചർച്ച ചെയ്യേണ്ട വിഷയം അല്ല; ഇമ്രാൻ ഖാന് കനത്ത പ്രഹരമേൽപ്പിച്ച് യു എ ഇ; വൈറലായി കുറിപ്പ്

ഇന്ത്യ അവരുടെ രാജ്യത്തു ക്ഷേത്രം പണിയുന്നതിന് ഇസ്‌ലാമിക ലോകത്തിനു എന്താണ് പ്രശ്‌നം ?

ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ പാക്ക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ ഭാരതത്തിലെ അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തെ അപലപിച്ചു. എന്നാൽ സമ്മേളനത്തിനു അധ്യക്ഷം വഹിച്ച യു എ ഇയുടെ മറുപടി ഇമ്രാൻ ഖാന് കനത്ത പ്രഹരമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വൈറലായ കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂർണ രൂപം വായിക്കാം

ഇസ്ലാമിക രാജ്യങ്ങൾ ഭീകരരെ പിന്തുണക്കുന്നവർ അല്ല

ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ സഖാവ് ഇമ്രാൻഖാൻ ഭാരതത്തിലെ അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തെ അപലപിച്ചു.സമ്മേളനത്തിനു അധ്യക്ഷം വഹിച്ച UAE..ഇമ്രാനൊടു ചോദിച്ചു …

ഇന്ത്യ അവരുടെ രാജ്യത്തു ക്ഷേത്രം പണിയുന്നതിന് ഇസ്‌ലാമിക ലോകത്തിനു എന്താണ് പ്രശ്‌നം ? ലോക മുസ്ലീങ്ങൾക്ക് അയോദ്ധ്യ രാമക്ഷേത്രം കൊണ്ട് എന്താണ് പ്രശ്നം ?
ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടാൻ ഞങ്ങൾക്ക് താല്പര്യത്തെ ഇല്ല.
എന്നുമാത്രമല്ല, ഹിന്ദുക്കൾ ക്ഷേത്രം പണിയാൻ ഞങ്ങളുടെ നാട്ടിൽ 13 ഏക്കർ സ്ഥലം ക്ഷേത്രത്തിനും 13.5 ഏക്കർസ്ഥലം പാർക്കിംഗ് അടക്കം മറ്റു സൗകര്യങ്ങളും ഞങ്ങൾ കൊടുത്തിട്ടുണ്ട്.

ഏതു നാട്ടിൽ ചെന്നാലും ആ നാട്ടിലെ നിയമം അനുസരിച്ചു നിയമത്തെ ബഹുമാനിച്ചു അദ്ധ്യാനിച്ചു ജീവിക്കുന്ന ഹിന്ദുക്കൾ ലോകത്തു ഒരിടത്തും മതത്തിന്റെ പേരിൽ കലാപങ്ങൾ ഉണ്ടാക്കാനോ ചാവേർ ആക്രമണം നടത്താനോ ശ്രമിച്ചിട്ടില്ല .. ശ്രമിക്കാറില്ല.
ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ് ഇന്ത്യയിലെ ക്ഷേത്ര നിർമ്മാണം. അത് ഇപ്പോൾ ഇവിടെ ചർച്ച ചെയ്യേണ്ട വിഷയം അല്ല . ഇന്ത്യ ഇന്ത്യയുടെ കാര്യം നോക്കിക്കോളും ….

ഇമ്രാൻ നീ കടം വാങ്ങിയ പണം എപ്പോൾ മടക്കിത്തരും അത് പറയുക ?
പാകിസ്ഥാൻ പിമ്പായ തുർക്കി ഒഴികെ എല്ലാ ഇസ്ലാമിക രാജ്യങ്ങളും അത് ശരി വെച്ചു.
അപ്പോൾ മാലിദ്വീപ്പ് പ്രസിഡന്റ് ഏഴുനേറ്റു നിന്ന്‌ പറഞ്ഞു തുടങ്ങി …
ലോകത്തിലെ ഏറ്റവും ചെറിയ ഇസ്ലാമിക രാജ്യമായ മാലിദീപിൽ പാകിസ്ഥാൻ നടത്തിയ വിഘടനവാദവും അട്ടിമറിശ്രമങ്ങളും ആ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ എന്ന രാജ്യം മാലിദ്വീപിലെ സഹായിച്ച കാര്യം മുതൽ പലപ്പോഴായി ഇന്ത്യ മാലിദ്വീപിന്‌ ചെയ്തു കൊടുക്കുന്ന സഹായങ്ങൾ ഒന്നും മതം നോക്കിയല്ല എന്ന സത്യം … ആ സമ്മേളനത്തിൽ ഉറക്കെ വിളിച്ചു പറഞ്ഞു.

ചൈനീസ് വൈറസ് വറുഹാനിൽ വ്യാപിച്ചപ്പോൾ മാലിക്കാരും ബംഗ്ലാദേശികളും അടക്കം പല രാജ്യങ്ങളിലെ ജനങ്ങളെ ചൈനയിൽ നിന്നും ഇന്ത്യ രക്ഷപെടുത്തിയത് മതം നോക്കിയല്ല. വെറും മനുഷ്യത്വത്തിന്റെ പേരിലാണ് എന്നതും നമ്മൾ മനസ്സിലാക്കണം.
സ്വന്തം നാട്ടിലെ ഇസ്ലാമിക വിദ്യാർത്ഥികൾ ചൈനയിൽ കൊറോണ മൂലം നരകിച്ചപ്പോൾ അവരെ അവിടെ മരണത്തിനു വിട്ടുകൊടുത്തു ചൈനയുടെ സൽപ്പേര് കാക്കാൻ ചൈനക്ക് ഒപ്പം നിന്ന പാക്കിസ്ഥാനി ഭരണ കൂടത്തിന് സ്വന്തം ഇസ്ലാമിക ജനതയോടില്ലാത്ത എന്ത് സ്നേഹമാണ് ഇന്ത്യയിലെ മുസ്ലീങ്ങളോട് ?

എന്ന് മാത്രമല്ല ഇന്ത്യയിലെ മുസ്ലീങ്ങളെ രണ്ടാം തരം മുസ്ലീങ്ങളായി മാത്രം കാണുന്ന പാക്കിസ്ഥാനികൾക്ക് ഇന്ത്യൻ ഇസ്ലാമിക ലോകത്തോട് എന്ത് ആത്മാർത്ഥതയാണ് ഉള്ളത് ?
ചൈനീസ് വൈറസ് മൂലം കഷ്ട്ടപ്പെടുന്ന മാലി അടക്കം ഇസ്ലാമിക GCC രാജ്യങ്ങളിലും മറ്റു ലോക രാജ്യങ്ങൾക്കും മരുന്നും വൈദ്യസഹായവും നൽകുന്ന ഇന്ത്യ ഏതെങ്കിലും രാജ്യത്തെ ജനങ്ങളുടെ മതമോ നിറമോ നോക്കിയാണോ സഹായം ചെയ്യുന്നത് ?

ആപത്തിൽ സഹായിക്കുന്നവനാണ് യാഥാർഥ്യ സുഹൃത്ത്.
ഇന്ത്യ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും എല്ലാ മതങ്ങൾക്കും എല്ലാ ജനങ്ങൾക്കും ഉത്തമ സുഹൃത്താണെന്ന് ഇന്ത്യയുടെ പുരാതന ചരിത്രവും സമീപകാല പ്രവർത്തനവും ഈ കൊറോണ കാലത്തെ പ്രവർത്തനവും സാക്ഷിയാണ്.

സത്യസന്ധതയും, സർവ്വമത സഹിഷ്ണതയും പുലർത്തുന്ന ലോകത്തിലെ ഒരേ ഒരു മതമായ ഹിന്ദു മതവും ഹിന്ദുക്കളും ലോകത്തെ ജനങ്ങളെ മൊത്തം സ്വന്തം കുടുംബമായിക്കാണുന്ന ‘വസുധൈവ കുടുംബകം’ എന്ന ആശയഗതിക്കാരാണ്. അവർ അസഹിഷ്ണതാവാദികളോ ലോകത്തിനു ഭീക്ഷണിയായ ഭീകരവാദികളോ അല്ല. ഇന്ത്യ ഞങ്ങളുടെ ഉറ്റ സുഹൃത്താണ്.
ഉടൻ എന്തോ പറയാൻ എഴുന്നേറ്റ സഖാവ് ഇമ്രാൻ ഖാനോടു സൗദി അറേബ്യൻ രാജാവ് …. ‘ഇമ്രാന് ഈ സമ്മേളനത്തിൽ ഒരു മൂലക്ക് അടങ്ങി ഇരിക്കുകയോ അല്ലെങ്കിൽ ഇറങ്ങി വീട്ടിൽ പോകുകയോ ചെയ്യാം’ എന്ന് പറഞ്ഞു.

എല്ലാ ഇസ്ലാമിക രാജ്യങ്ങളും ആ നിർദ്ദേശം കൈയ്യടിച്ചു പാസാക്കി .
ഇസ്ലാമിക ലോകത്തിലെ ഏക ഭീകര രാജ്യമായ പാക്കിസ്ഥാനും പാകിസ്ഥാൻ വാദികളായ ഭാരതത്തിലെ ചുരുക്കം ഇസ്ലാമിക മതമൗലിക ഭീകരവാദികൾക്കും ഇപ്പോഴും ഇസ്ലാം എന്നാൽ എന്താണെന്നു മനസ്സിലായിട്ടില്ല…!

shortlink

Related Articles

Post Your Comments

Related Articles


Back to top button