പാലക്കാട് : തിരുവിഴാംകുന്ന അമ്പലപാറയില്‍ കാട്ടാനയെ അപായപ്പെടുത്തിയ സംഭവത്തിലെ പ്രതി വില്‍സനെയും കൂട്ടരെയും രക്ഷിക്കാനായി കുപ്രസിദ്ധ ക്രിമിനൽ വക്കീൽ ആളൂർ രംഗത്ത്. മലയാളി സമൂഹത്തെ ഞെട്ടിച്ച സൗമ്യ കൊലക്കേസിലും ജിഷാ കൊലക്കേസിലും പ്രതികള്‍ക്കായി ഹാജരായത് ആളൂരായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയ്ക്ക് വേണ്ടിയും ജോളിക്കും വേണ്ടിയും ആളൂര്‍ ഹാജരായിരുന്നു.
ഇപ്പോഴിതാ ഈ സംഭവത്തിലും ആളുര്‍ ഇടപെട്ടിരിക്കുകയാണ്.ആളൂരിന് വേണ്ടി ജൂനിയര്‍ വക്കില്‍ അഡ്വ.ഷിജിന്‍ ആണ് ഹാജാരായത് പട്ടാമ്പി മജിസ്‌ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ കൊടുത്തിരിക്കുന്നത്. തിങ്കളാഴ്ച ആണ് കേസ് വാദത്തിനു വച്ചിരിക്കുന്നത്. മൂന്ന് പേരാണ് ഹാജരായത്. ഇപ്പോള്‍ പ്രതി വില്‍സണെ റിമാന്റ് ചെയ്തിരിക്കുകയാണ്. കേസിലെ മുഖ്യ പ്രതികള്‍ ഒളിവിലാണ്.
ഹോട്ടല്‍ വാട്ടർ ടാങ്കില്‍ മാനേജരുടെയും വെയിറ്ററുടെയും മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍
ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തിരുവിഴാംകുന്ന് ഒതുക്കുംപാറ എസ്റ്റേറ്റ് ഉടമ അബ്ദുള്‍കരീം, മകന്‍ റിയാസുദ്ദീന്‍ എന്നിവര്‍ക്കായാണ് വനംവകുപ്പും പൊലീസും തിരച്ചില്‍ നടത്തുന്നത്. മുന്‍പും ഇവര്‍ കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വില്‍പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments