Latest NewsNews

കോവിഡ് ഭീതിക്കിടയിലും കാടിനെ സാക്ഷിയാക്കി അതിര്‍ത്തിയില്‍ വിവാഹം

മറയൂര്‍ : കോവിഡ് ഭീതിയിൽ അതിർത്തികളടച്ചതിനെതുടർന്ന് കാടിനെ സാക്ഷിയാക്കി വിവാഹം.  മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ശേഖര്‍-ശാന്ത ദമ്പതികളുടെ മകള്‍ പ്രിയങ്കയുടെയും കോയമ്പത്തൂര്‍ ശരവണപ്പെട്ടിയില്‍ മൂര്‍ത്തി-ഭാഗ്യലക്ഷമി ദമ്പതികളുടെ മകന്‍ റോബിന്‍സണിന്റെയും കല്യാണമാണ്  ചിന്നാര്‍ അതിര്‍ത്തിയില്‍ നടന്നത്.

മാര്‍ച്ച് 22നാണ് ഇരുവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. പിന്നീട് കോവിഡ് ഭീതിയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും അതിര്‍ത്തികളടച്ചതും കാരണം വിവാഹം മാറ്റിവെക്കുകയായിരുന്നു. എന്നാൽ രോഗഭീതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഹൂര്‍ത്ത ദിവസമായ ഞായറാഴ്ച തന്നെ വിവാഹം നടത്താൻ ഇരു
വീട്ടുകാരും തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളുടെ അനുമതി തേടി. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിച്ചും ചിന്നാര്‍ എക്‌സൈസ് ചെക്‌പോസ്റ്റിന്റെ പരിസരത്ത് റോഡില്‍വെച്ചാണ് കല്യാണം നടത്തിയത്. നടുറോഡില്‍ പായ വിരിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. വരന്റെ വീട്ടിൽ നിന്ന് പതിനഞ്ചോളം പേർ അതിർത്തിയിൽ വന്നിരുന്നെങ്കിലും വരൻ മാത്രമാണ് അതിർത്തി കടന്നെത്തിയത്.

മറയൂര്‍ സി.എച്ച്‌.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മജീദ്, മറയൂര്‍ പഞ്ചായത്ത് അംഗം ജോമോന്‍ തോമസ്, ചിന്നാര്‍ എക്‌സൈസ് ചെക്‌പോസ്റ്റ് പ്രിവൻറിവ് ഓഫിസര്‍ സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെടെ ഇരുപതോളംപേര്‍ വിവാഹത്തില്‍ പങ്കെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button