Latest NewsIndia

ചൈനയുടെ എതിർപ്പിനിടെ ഗാല്‍വാന്‍ നദിയ്ക്കു കുറുകെയുള്ള പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്ത്യന്‍ സൈന്യം

ഡര്‍ബുക്ക്-ഷ്യോക് വഴി ദൗലത്ബെഗ് ഓള്‍ഡിയിലേക്ക് ഇന്ത്യ നിര്‍മ്മിക്കുന്ന 255 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ ഭാഗമാണ് എട്ടു പാലങ്ങളില്‍ ഒന്നായ ഈ പാലം.തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തിന് ശേഷവും നിര്‍മാണം തടയാന്‍ ചൈനക്ക് സാധിച്ചില്ല.

ലഡാക് : ചൈനയുടെ പ്രതിഷേധത്തെ അവഗണിച്ചു കൊണ്ട് ഇന്ത്യന്‍ സൈന്യം ഗാല്‍വാന്‍ നദിയ്ക്കു കുറുകെയുള്ള പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ ചൈന സൈനികര്‍ ഏറ്റുമുട്ടിയ പട്രോളിങ് പോയിന്റ് 14നു സമീപമാണ് സൈന്യം പാലം നിര്‍മ്മിച്ചത്. ഡര്‍ബുക്ക്-ഷ്യോക് വഴി ദൗലത്ബെഗ് ഓള്‍ഡിയിലേക്ക് ഇന്ത്യ നിര്‍മ്മിക്കുന്ന 255 കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ ഭാഗമാണ് എട്ടു പാലങ്ങളില്‍ ഒന്നായ ഈ പാലം.തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തിന് ശേഷവും നിര്‍മാണം തടയാന്‍ ചൈനക്ക് സാധിച്ചില്ല.

ഇന്ത്യന്‍ സൈനിക സജ്ജീകരണങ്ങള്‍ ശക്തമാക്കാന്‍ ഉതകുന്ന ഈ പാലത്തിന്റെ നിര്‍മ്മാണം തുടക്കം മുതല്‍ തന്നെ ചൈന തടയാന്‍ ശ്രമിച്ചിരുന്നു.ചൈനീസ് ആക്രമണമുണ്ടായാല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് അതിവേഗം ആയുധങ്ങളും ടാങ്കുകളും അതിര്‍ത്തിയിലേക്ക് എത്തിക്കാന്‍ ഈ റോഡ് വളരെയധികം ഉപകരിക്കും.നിലവില്‍ വളരെ കഠിനമായ യാത്ര സൗകര്യമുള്ള ഈറോഡ് നവീകരിക്കുന്ന ഇന്ത്യന്‍ നടപടിയാണ് ചൈനയെ പ്രകോപിതരാക്കിയത്.

അതിനിടെ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ ലഡാക്കിലെത്തി. ശ്രീനഗറിലെ ബേസ് ക്യാമ്പിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച അദ്ദേഹം മുതിര്‍ന്ന സൈനികോദ്യാഗസ്ഥരുമായി ചര്‍ച്ച നടത്തി. ലേയിലേയും ശ്രീനഗറിലെയും ബേസ് ക്യാമ്പുകളിലാണ് ബദൗരിയ എത്തിയത്.വ്യോമസേന പോര്‍ വിമാനങ്ങളും ആയുധങ്ങളുമെല്ലാം അതിര്‍ത്തിയിലേക്ക് അടുപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചതായും വിവരമുണ്ട്. പോര്‍ വിമാനങ്ങളായ സുഖോയ് 30 എംകെഐ, മിറാഷ് 2000, ജാഗ്വാര്‍ എന്നിവയെല്ലാം പൂര്‍ണ്ണ സജ്ജമാക്കിയതായി വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന കനത്ത ജാഗ്രത തുടരുകയാണ്. ബോഡി പ്രോട്ടക്ടീവ് സ്യൂട്ടുകളും ബാറ്റണുകളുമായി കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button