KeralaLatest NewsNews

കാണാതായ വികാരിയുടെ മൃതദേഹം പള്ളിമുറ്റത്തെ കിണറ്റിൽ നിന്ന് കണ്ടെത്തി: മൊബൈൽ സൈലന്റ് മോഡിൽ: സിസിടിവി ക്യാമറകൾ ഓഫ് ചെയ്‌ത നിലയിൽ

കോട്ടയം: കാണാതായ പുന്നത്തുറ സെന്റ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയിലിന്റെ (55) മൃതദേഹം കണ്ടെത്തി. പള്ളിമുറ്റത്തെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് പോലീസെത്തി പരിശോധന നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ പള്ളിയിൽ വികാരിയെ ചിലർ കണ്ടിരുന്നു. അടുത്തിടെ തീപിടിത്തമുണ്ടായി പള്ളിയിലെ ചില രേഖകൾ കത്തിനശിച്ചിരുന്നു. ഇതേത്തുടർന്ന് വികാരി മാനസിക സമ്മർദത്തിലായിരുന്നാതായാണ് സൂചന.

Read also: നിയന്ത്രണരേഖയിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ: ഒരു സൈനികന് വീരമൃത്യു

വിദേശത്തുനിന്ന് വന്ന് ഏതാനും മാസങ്ങൾക്കു മുൻപാണ് ഫാ. ജോർജ് എട്ടുപറയി പള്ളിയുടെ ചുമതലയേൽക്കുന്നത്. കാണാതായതിന് ശേഷം വികാരിയുടെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. മൊബൈൽ ഫോൺ നിശബ്ദമാക്കി വച്ച നിലയിൽ കണ്ടെത്തിയിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകളും ഓഫ് ചെയ്ത നിലയിലാണ്. ഇന്ന് ബിഷപ്പിനെ ഉൾപ്പെടെ കാണാനിരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് ആരോപണം. മൃതദേഹത്തിന്റെ കൈയിൽ പ്ലാസ്റ്റിക് കയറുകൾ കെട്ടിയിരുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button