ThrissurKeralaLatest NewsNews

ആദ്യ കുർബാനയ്ക്ക് വസ്ത്രം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി: വികാരിയച്ചന് കഠിന തടവ്

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വികാരിയച്ചനെ ശിക്ഷിച്ച് കോടതി. ആദ്യ കുർബാനയ്ക്ക് വസ്ത്രം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ച തൃശൂർ ആമ്പല്ലൂർ സ്വദേശി ഫാദർ രാജു കൊക്കനെയാണ് ഏഴ് വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ അൻപതിനായിരം രൂപ പിഴയടക്കാനും ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ഉത്തരവിട്ടു.

ഫാദർ രാജു കൊക്കൻ തൃശൂർ ഒല്ലൂർ തൈക്കാട്ടുശേരി സെന്റ് പോൾസ് പള്ളി വികാരിയായിരിക്കെ, നിർദ്ധന കുടുംബത്തിലെ പെൺകുട്ടിക്ക് ആദ്യ കുർബാനയ്ക്കായി വസ്ത്രം വാഗ്ദാനം ചെയ്താണ് പീഡനം നടത്തിയത്. 2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനൊപ്പം ഇതിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ പകർത്തുകയും ചെയ്തു.

ബിസിനസ് വിപുലീകരിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്, പുതിയ മാറ്റങ്ങൾ അറിയാം

മൂന്ന് തവണ ഇയാൾ പെൺകുട്ടിയെ സമാന രീതിയിൽ പീഡനത്തിന് ഇരയാക്കി. വികാരിയച്ചൻ പീഡിപ്പിച്ചതായി പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ വനിതാ സെല്ലിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ തമിഴ്‌നാട്ടിലേക്ക് കടന്ന വികാരിയച്ചനെ നാഗർകോവിലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button