Latest NewsKeralaNews

പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി തടവില്‍ വച്ച് പീഡിപ്പിച്ച കേസ് ; കാമുകനും ഭാര്യയും റിമാന്‍ഡില്‍

പത്തനംതിട്ട: മൂവാറ്റുപുഴ സ്വദേശിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ട് പോയി തടവില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പിടിയിലായ തൊടുപുഴ സ്വദേശിയായ കാമുകനും ഭാര്യയും റിമാന്‍ഡില്‍. അഖിലിനെയും (23) ഭാര്യ പ്രസീദയെയും (36) രണ്ടാഴ്ചത്തേക്കാണ് മൂവാറ്റുപുഴ കോടതി റിമാന്‍ഡ് ചെയ്തത്. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇരുവരെയും ജയിലിലേക്ക് മാറ്റും.

അവിവാഹിതനാണെന്ന വ്യാജേന ഫെയ്സ്ബുക് വഴിയാണ് അഖില്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി അടുക്കുകയും വിവാഹം വാഗ്ദാനം നല്‍കി പെണ്‍കുട്ടിയുമൊത്ത് നിരവധി യാത്രകള്‍ ഇയാള്‍ നടത്തി. ഇതിനിടെ അഖിലിന് ഭാര്യയുണ്ടെന്ന് പെണ്‍കുട്ടി അറിഞ്ഞു. ഇതോടെ പെണ്‍കുട്ടി മാനസികമായി തകര്‍ന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് പോക്സോ നിയമ പ്രകാരം അഖിലിനെതിരെ കേസെടുക്കുകയും ചെയ്തു.

എന്നാല്‍ ഇവിടെ നിന്ന് അഖിലും ഭാര്യ പ്രസീദ കുട്ടനും ചേര്‍ന്ന് വയനാട്ടിലുള്ള പ്രസീദയുടെ വീട്ടിലേക്ക് പെണ്‍കുട്ടിയെ കടത്തി. മൂവരും വയനാട്ടിലെ വീട്ടില്‍ ഒരുമിച്ചു താമസിക്കുകയായിരുന്നു. ഇവിടെ വച്ചും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിനിടെ മാനസിക നില മെച്ചപ്പെട്ട പെണ്‍കുട്ടി രക്ഷപ്പെട്ട് മൂവാറ്റുപുഴയിലെ വീട്ടിലെത്തിയപ്പോഴാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പിന്തുടര്‍ന്നു വന്ന അഖിലിനെയും പ്രസീദയെയും മൂവാറ്റുപുഴയില്‍ നിന്നാണ് മൂവാറ്റുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അഖില്‍ അങ്കമാലിയിലും പ്രസീദ തൃശൂരിലുമുള്ള കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ ഉള്ളത്. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇരുവരെയും സബ്ജയിലേക്ക് മാറ്റും.

shortlink

Related Articles

Post Your Comments

Related Articles


Back to top button