Latest NewsIndiaNews

എട്ട് പൊലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; വികാസ് ദുബെയ്ക്ക് പൊലീസില്‍ നിന്ന് വിവരം ചോര്‍ത്തി നല്‍കിയതായി മൊഴി

കാണ്‍പൂര്‍: ഉത്തർപ്രദേശിലെ കാൺപൂരിൽ ഡി.വൈ.എസ്.പിയടക്കം എട്ടു പൊലീസുകാരെ വെടിവച്ചു കൊന്ന സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയ്ക്ക് പൊലീസില്‍ നിന്ന് വിവരം ചോര്‍ത്തി നല്‍കിയതായി മൊഴി. ഇന്നലെ രാവിലെ പിടിയിലായ ദുബെയുടെ കൂട്ടാളികളില്‍ ഒരാളായ ദയാശങ്കര്‍ അഗ്നി ഹോത്രിയാണ് പൊലീസിന് ഇതു സംബന്ധിച്ച മൊഴി നല്‍കിയിരിക്കുന്നത്.

എന്‍കൗണ്ടര്‍ നടക്കുമ്ബോള്‍ താന്‍ മുറിയടച്ചിരിക്കുകയായിരുന്നെന്നും അതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും ദയാശങ്കര്‍ പറയുന്നു. പൊലീസുകാര്‍ ചൗബേപൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമ്ബോള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ദുബെയ്ക്ക് ഫോണ്‍ സന്ദേശം എത്തിയിരുന്നുവെന്നാണ് മൊഴി. തുടര്‍ന്ന് മുപ്പതോളം പേരെ ദുബെ വിളിച്ചതായും ദയാശങ്കറിന്റെ മൊഴിയിലുണ്ട്.

ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചൗബേപൂര്‍ സ്റ്റേഷനിലെ ഇന്‍ ചാര്‍ജായിരുന്ന രാഹുല്‍ തിവാരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇയാളാണ് ദുബെയ്ക്ക് വിവരം ചോര്‍ത്തി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ തയാറാക്കാന്‍ തിവാരി വിസമ്മതിച്ചതായും പൊലീസ് ഓപ്പറേഷന്‍ പ്ളാന്‍ ചെയ്തപ്പോള്‍ പങ്കെടുക്കാതെ മുങ്ങിയതായും ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

കാണ്‍പൂരിലെ സിവില്‍ സബ് സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ ഛത്രപാല്‍ സിംഗിന്റെ മൊഴിയും നിര്‍ണായകമാണ്. ജൂലായ് മൂന്നിന് ബിക്കാരു ഗ്രാമത്തില്‍ ലൈന്‍ കമ്ബി പൊട്ടി കിടക്കുന്നതിനാല്‍ പവര്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ഫോണ്‍ വന്നിരുന്നുവെന്നാണ് ഛത്രപാല്‍ സിംഗ് മൊഴി നല്‍കിയിരിക്കുന്നത്. വികാസ് ദുബെയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കുള്ള പാരിതോഷിക തുക വര്‍ദ്ധിപ്പിച്ച്‌ കാണ്‍പൂര്‍ പൊലീസ്. 50000ല്‍ നിന്ന് ഒരു ലക്ഷം രൂപയായാണ് തുക ഉയര്‍ത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button