Latest NewsNewsIndia

ആറുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം സഹോദരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കിണറ്റിലേക്ക് വലിച്ചെറിഞ്ഞു ; പതിനേഴുകാരൻ പിടിയിൽ

റായ്പുർ : സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അ‍ഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കിണറ്റിലെറിഞ്ഞ പതിനേഴുകാരൻ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ കോറിയ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പീഡനം നടത്തിയ ശേഷം കൊലപ്പെടുത്താനായാണ് കുട്ടിയെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞത്. എന്നാൽ പെൺകുട്ടി രക്ഷപ്പെട്ട് വന്നതോടെയാണ് സഹോദരന്റെ കൊലപാതകത്തിന്‍റെ കഥ കൂടി പുറം ലോകം അറിഞ്ഞത്.

സംഭവത്തെ കുറിച്ച് പൊലീസ് വിവരിക്കുന്നതിങ്ങനെ. പെൺകുട്ടിയും സഹോദരനും കളിക്കുന്നതിനിടെ പ്രതി ഇവർക്കരികിലെത്തി. പൂജയ്ക്കായി ഇലകൾ ശേഖരിക്കാൻ സഹായം വേണമെന്ന് കുട്ടികളോട് ആവശ്യപ്പെട്ടു. എന്നാൽ സമീപ ഗ്രാമത്തിലുള്ള പ്രതിയെ കുട്ടികൾക്ക് നേരത്തെ പരിചയമുള്ളതിനാൽ ഇയാള്‍ക്കൊപ്പം സഹായിത്തിനായി പോവുകയായിരുന്നു. ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു ഒറ്റപ്പെട്ട പ്രദേശത്തെത്തിയ ശേഷം ആറുവയസുകാരനെ സഹോദരിയുടെ മുന്നിൽ വച്ചു തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ഇത് കണ്ട് ഭയന്നു വിറച്ചു നിന്ന പെൺകുട്ടിയെ സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. ഇതിനു ശേഷം സമീപത്തെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. മുങ്ങിപ്പോകുമെന്ന ധാരണയിലാണ് വലിച്ചെറിഞ്ഞതെങ്കിലും അത് നടന്നില്ല.. സഹായത്തിനായി നിലവിളിച്ച പെൺകുട്ടിയുടെ ശബ്ദം കേട്ടെത്തിയ ആളുകൾ കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ക്രൂരമായ പീഡനത്തിനിരയായ പെൺകുട്ടിയുടെ ശരീരം മുഴുവനും മുറിവുകളും കടിയേറ്റ പാടുകളുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നടന്ന സംഭവം മുഴുവൻ പൊലീസിനോട് വിശദീകരിച്ച പെൺകുട്ടി പ്രതിയുടെ പേരും വെളിപ്പെടുത്തി. കുട്ടി നല്‍കിയ വിവരം അനുസരിച്ച് കുറ്റിക്കാട്ടിൽ നിന്നും സഹോദരന്‍റെ മൃതദേഹവും പൊലീസ് കണ്ടെടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റം ചെയ്തതായി ഇയാൾ പൊലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button