COVID 19KeralaLatest NewsNews

ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പടെ തൃശ്ശൂരില്‍ 17 പേർക്ക് കൂടി കോവിഡ്

തൃശ്ശൂര്‍ • ജില്ലയിൽ വെളളിയാഴ്ച 17 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 പേർ രോഗമുക്തരായി. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേർ ബിഎസ്എഫ് ജവാൻമാരാണ്. ഒരു കുടുംബത്തിലെ 4 പേർക്കും രോഗം സ്ഥിരീകരിച്ചു.

ആലുവയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച അതിരപ്പിള്ളി സ്വദേശിയായ ചുമട്ടുതൊഴിലാളി (54, പുരുഷൻ), ജൂൺ 18 ന് ജയ്പൂരിൽ നിന്ന് കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ (40, പുരുഷൻ), ജൂൺ 15 ന് ഉത്തരാഖണ്ഡിൽ നിന്ന് കൈനൂരിൽ വന്ന ബിഎസ്എഫ് ജവാൻ(45, പുരുഷൻ), ജൂൺ 25 ന് ബീഹാറിൽ നിന്ന് വന്ന 23 വയസ്സുള്ള ബീഹാർ സ്വദേശിയായ പുരുഷൻ, ജൂൺ 28 ന് മുംബെയിൽ നിന്ന് വന്ന കിഴക്കെകോട്ട സ്വദേശി (45, പുരുഷൻ), ജൂൺ 08 ന് മുംബെയിൽ നിന്ന് വന്ന മാള സ്വദേശി (40, പുരുഷൻ), ജൂൺ 20 ന് ഷാർജയിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (31, പുരുഷൻ), ജൂലൈ 03 ന് ദുബൈയിൽ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി (32, പുരുഷൻ), ജൂൺ 24 ന് ഇംഗ്ലണ്ടിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (30, പുരുഷൻ), ജൂൺ 23 ന് കുവൈറ്റിൽ നിന്ന് വന്ന പുത്തൻചിറ സ്വദേശി (31, പുരുഷൻ), ജൂൺ 23 ന് ദുബായിൽ നിന്ന് വന്ന വേളൂക്കര സ്വദേശി, (30, സ്ത്രീ), ജൂലൈ 03 ന് ഖത്തറിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി (44, പുരുഷൻ), ജൂൺ 19 ന് അജ്മനിൽ നിന്ന് വന്ന ചാവക്കാട് സ്വദേശി (26, സ്ത്രീ), ജൂലൈ 07 ന് സൗദിയിൽ നിന്ന് വന്ന വടക്കെക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ (53, പുരുഷൻ,26, സ്ത്രീ, 25, സ്ത്രീ, 1 വയസ്സുള്ള പെൺകുഞ്ഞ്) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 574 ആയി. 363 പേർ ഇതുവരെ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച 184 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

ആകെ നിരീക്ഷണത്തിൽ കഴിയുന്ന 15984 പേരിൽ 15762 പേർ വീടുകളിലും 222 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 34 പേരെയാണ് വെളളിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 923 പേരെ വെളളിയാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1387 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

വെളളിയാഴ്ച 666 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 14704 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 13434 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1270 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 5825 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വെളളിയാഴ്ച 382 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 47666 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 121 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

വെളളിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 500 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button