Latest NewsKeralaNews

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനുമായ എം സി ദത്തന് ഉപകാരം നല്‍കാന്‍ നിയോഗിക്കപ്പെട്ടത് സ്വപ്ന സുരേഷ്; സ്വര്‍ണ്ണക്കടത്തു കേസില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോയ് മാത്യൂ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യൂ. യോഗ്യതകളെക്കാള്‍, അയോഗ്യതയും അപയോഗ്യതയും അലങ്കാരമായി കാണുന്ന ഒരു സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നാണക്കേടാണെന്ന് ജോയ്മാത്യു പറഞ്ഞു. പഠിപ്പിന്റെയും അറിവിന്റെയും സ്വയപ്രയത്‌നത്തിന്റെയും പ്രതിരൂപങ്ങളായി ഒട്ടേറെ ആളുകളുള്ള ഒരു നാട്ടില്‍, പുരോഗമന സ്വഭാവം ഉണ്ടെന്നു നടിക്കുന്ന ഒരു ഗവണ്‍മെന്റെ് സ്വപ്നയെ പോലുള്ള ആളുകളെഒപ്പം കൊണ്ടു നടക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തല താഴ്ന്നു പോയി, നമ്മുടെ ഐ എസ് ആര്‍ ഒ വികസിത രാഷ്ടങ്ങള്‍ക്കു പോലും അസൂയ ജനിപ്പിക്കുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്. കേരള സര്‍ക്കാര്‍ കോവളത്തൊരു രാജ്യാന്തര ബഹിരാകാശ കോണ്‍ക്ലേവ് സംഘടിപ്പിച്ചപ്പോള്‍ അതില്‍ പങ്കെടുത്ത മുഖ്യമന്തത്രിയുടെ ഉപദേഷ്ടാവും ഐ എസ് ആര്‍ ഒയില്‍ ഉന്നത സ്ഥാനമലങ്കരിച്ച ശാസ്ത്രജ്ഞനുമായ എം സി ദത്തന് ഉപകാരം നല്‍കാന്‍ നിയോഗിക്കപ്പെട്ടത് സ്വപ്ന സുരേഷ് ആയിരുന്നു. ഒരു ശാസ്ത്രജ്ഞനെ ഇതില്‍പരം അപമാനിക്കാനുണ്ടോയെന്നും ജോയ് മാത്യു ചോദിച്ചു.

ആ വ്യക്തി പത്താം ക്ലാസ് പാസായോ എന്ന തര്‍ക്കം ഈ വിഷയത്തില്‍ വിട്ടുകളയാം. പക്ഷേ, അവരുടെ മറ്റെല്ലാ യോഗ്യതകളും കൊണ്ട് സര്‍ക്കാര്‍ നമ്മുക്കഭിമാനമായ ആ ശാസ്ത്രജ്ഞനെ അപമാനിച്ചു കളഞ്ഞു. അത്തരം യോഗ്യതകള്‍ കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഒരു കേസില്‍ മുഖ്യ കഥാപാത്രമായിക്കഴിഞ്ഞിരുന്നല്ലോ അവര്‍. യോഗ്യതകളെക്കാള്‍ അയോഗ്യതയും അപയോഗ്യതയും അലങ്കാരമായി കാണുന്ന ഒരു സര്‍ക്കാര്‍ ജനങ്ങള്‍ക്കു നാണക്കോടാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജോയ് മാത്യുവിന്റെ ഫേയ്‌സ് ബുക്കിന്റ പൂര്‍ണ്ണ രൂപം:

തല താഴ്ന്നു പോയി, നമ്മുടെ ഐ എസ് ആര്‍ ഒ വികസിത രാഷ്ടങ്ങള്‍ക്കു പോലും അസൂയ ജനിപ്പിക്കുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്. കേരള സര്‍ക്കാര്‍ കോവളത്തൊരു രാജ്യാന്തര ബഹിരാകാശ കോണ്‍ക്ലേവ് സംഘടിപ്പിച്ചപ്പോള്‍ അതില്‍ പങ്കെടുത്ത മുഖ്യമന്തത്രിയുടെ ഉപദേഷ്ടാവും ഐ എസ് ആര്‍ ഒയില്‍ ഉന്നത സ്ഥാനമലങ്കരിച്ച ശാസ്ത്രജ്ഞനുമായ എം സി ദത്തന് ഉപകാരം നല്‍കാന്‍ നിയോഗിക്കപ്പെട്ടത് സ്വപ്ന സുരേഷ് ആയിരുന്നു. ഒരു ശാസ്ത്രജ്ഞനെ ഇതില്‍പരം അപമാനിക്കാനുണ്ടോ

ആ വ്യക്തി പത്താം ക്ലാസ് പാസായോ എന്ന തര്‍ക്കം ഈ വിഷയത്തില്‍ വിട്ടുകളയാം. പക്ഷേ, അവരുടെ മറ്റെല്ലാ യോഗ്യതകളും കൊണ്ട് സര്‍ക്കാര്‍ നമ്മുക്കഭിമാനമായ ആ ശാസ്ത്രജ്ഞനെ അപമാനിച്ചു കളഞ്ഞു. അത്തരം യോഗ്യതകള്‍ കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ഒരു കേസില്‍ മുഖ്യ കഥാപാത്രമായിക്കഴിഞ്ഞിരുന്നല്ലോ അവര്‍. യോഗ്യതകളെക്കാള്‍ അയോഗ്യതയും അപയോഗ്യതയും അലങ്കാരമായി കാണുന്ന ഒരു സര്‍ക്കാര്‍ ജനങ്ങള്‍ക്കു നാണക്കോടാണ്

വിദ്യാഭ്യാസ യോഗ്യതയല്ല ഒരാളെ വിലയിരുത്താനുള്ള ശരിയായ മാനദണ്ഡം എന്നതു ശരി. പരിഷ്‌കൃതവിദ്യഭ്യാസംലഭിക്കാന്‍അവസരമില്ലാതെപോയഎത്രയോകര്‍ഷകര്‍,തൊഴിലാളികള്‍,വ്യാപാരികള്‍,കലാകാരന്‍മാര്‍,രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍ ഒക്കെ നമ്മുക്ക് ചുറ്റിലുമുണ്ട്, മികവിന്റെ തൂവലുള്ളവര്‍. എന്നാല്‍ അനധികൃത വഴിയിലൂടെ മികച്ച ജോലികള്‍ സ്വയത്തമാക്കാനും വ്യാജ കേസുകളിലൂടെ നിരപരാധികളെ കുടുക്കാനുമുള്ള വൈദഗ്ധ്യം കൈമുതലാക്കിയ മുതലകളെ എഴുന്നെള്ളിച്ച്‌ കൊണ്ട് നടക്കുന്ന ഒരു ജനകീയ ഗവണ്‍മെന്റ് നൂറുശതമാനം സാക്ഷരത നേടിയ ജനതയെ എന്തായിട്ടാണു കണക്കാക്കുന്നത്.

പഠിപ്പിന്റെയും അറിവിന്റെയും സ്വയപ്രയത്‌നത്തിന്റെയും പ്രതിരൂപങ്ങളായി ഒട്ടേറെ ആളുകളുള്ള ഒരു നാട്ടില്‍, പുരോഗമന സ്വഭാവം ഉണ്ടെന്നു നടിക്കുന്ന ഒരു ഗവണ്‍മെന്റെ് ഇത്തരം ആളുകളെ ഒപ്പം കൊണ്ടു നടക്കുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. അതോ ഇനി ഇതായിരുക്കുമോ പുരോഗമനവും വിപ്ലവാത്മകവുമായ ശൈലി. ഒടുവില്‍ പറഞ്ഞ യോഗ്യത അതായത് സ്വപ്രത്‌നം ആണു മാനദണ്ഡമെങ്കില്‍ ഒന്നും പറയാനില്ല. കാരണം സ്വപ്ന സുരേഷ് സ്വപ്രയ്തനം കൊണ്ട് ആര്‍ജിച്ചെടുത്തതാണ് പദവികള്‍ എന്നാണല്ലോ എല്ലാവരും പറയുന്നത്

കേരളത്തില്‍ ചെറുപ്പക്കാര്‍ എംബിഎയും കഴിഞ്ഞു വാടകവണ്ടികളോടിച്ചും, ഹോട്ടലുകളില്‍ നിന്നു ഭക്ഷണമെത്തിച്ചും അന്യരാജ്യത്തു ചുമടെടുക്കാനെങ്കിലും കഴിഞ്ഞാലെന്നു വരെ ആശിച്ചു നാടുവിടുകയും ചെയ്യുന്ന ഇക്കാലത്ത് ഇത്തരക്കാര്‍ അധികാര സ്ഥാനത്തുള്ളവരുടെ ചുമലില്‍ കയറിയിരിക്കുന്നതിന്റെ ഗുട്ടന്‍സ് എന്താകും.പി എസ് സി പരിക്ഷയെഴുതി നേരാംവഴിക്കൊരു ജോലി കിനാവു കാണുന്നവരെ കൊഞ്ഞനം കുത്തിക്കൊണ്ട് ഇവരൊക്കെ നിരയായി ഉന്നതശമ്ബള പദവികളില്‍ എത്തിപ്പെടുന്നത് എങ്ങനെയാണ് അതോ ഇതാണോ വൈരുധ്യാത്മക ഭൗതികവാദം.സര്‍ക്കാരിന് നേരിട്ടു നിയമനം നടത്താവുന്ന പലയിടത്തും നിയമിച്ചിരിക്കുന്നവരുടെ അടിസ്ഥാന യോഗ്യതകളറിയുമ്ബോള്‍ സന്ദേഹിച്ചു പോകും, കേരളത്തില്‍ ജീവിക്കണോ ബഹിരാകാശത്തു ജിവിക്കണോ എന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button