News

ഏക മകളെ ഭാര്യയുടെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി; സംഭവത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്‌തു

ഹൈദരാബാദ് : മകൾ കൊലചെയ്യപ്പെട്ടതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. തെലങ്കാന സ്വദേശി കല്ല്യാണ്‍ റാവു (37) ആണ് തന്റെ ഏക മകൾ കൊലചെയ്യപ്പെട്ടതിൽ വിഷമിച്ച് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് കല്ല്യാണിന്‍റെ മകളായ ആധ്യ (5) കൊല ചെയ്യപ്പെട്ടത്. ഇയാളുടെ ഭാര്യയുടെ കാമുകനായ കരുണാകരൻ എന്നയാളാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഭോംഗിർ ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കല്ല്യാൺ കുറച്ച് നാളുകൾക്ക് മുമ്പാണ് ഭാര്യയായ അനുഷയും മകൾ ആധ്യയുമൊത്ത് ഘട്ട്കേസറിലേക്ക് താമസം മാറിയത്. മകളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു ഈ മാറ്റം. ഇതിനിടെ അനുഷ, മൊബൈൽ സ്റ്റോർ ഉടമയായ കരുണാകരനുമായി അടുപ്പത്തിലായി. പിന്നീട് കരുണാകരൻ തന്‍റെ അടുത്ത സുഹൃത്തായ രാജശേഖരനെ പരിചയപ്പെടുത്തിക്കൊടുത്തു. വൈകാതെ ഇവര്‍ തമ്മിൽ അടുപ്പത്തിലാവുകയും അനുഷ, കരുണാകരനെ ഒഴിവാക്കാൻ തുടങ്ങുകയും ചെയ്തു. ഇതിൽ വൈരാഗ്യം തോന്നിയ കരുണാകരൻ രാജശേഖരനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു.

തുടർന്ന് രാജശേഖരനെ തിരക്കി അനുഷയുടെ വീട്ടിലാണ് ഇയാൾ ആദ്യമെത്തിയത്. കരുണാകരനെ കണ്ട് രാജശേഖരൻ മുറിയിൽ കയറി ഒളിച്ചു. ദേഷ്യത്തിലെത്തിയ കരുണാകരനെ അനുഷ മകളായ ആധ്യയുടെ മുറിയിലാക്കി പൂട്ടുകയും ചെയ്തു. ഇതിൽ കുപിതനായ ഇയാൾ മുറിയിലുണ്ടായിരുന്ന കുട്ടിയുടെ കഴുത്ത് അറുക്കുകയായിരുന്നു. ഇതിനു ശേഷം ആത്മഹത്യയ്ക്കും ശ്രമിച്ചു. എന്നാൽ സംഭവത്തിൽ കരുണാകരനെതിരെ കൊലക്കുറ്റത്തിന് കേസ് ചുമത്തി അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഏക മകൾ മരിച്ചത് മുതൽ കല്ല്യാൺ അതീവ ദുഃഖിതനായിരുന്നു. ഇതാകാം ഇയാളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

 

.

shortlink

Related Articles

Post Your Comments

Related Articles


Back to top button