KeralaLatest NewsNews

പതിവ് ശീലങ്ങൾ മാറ്റി ശിവശങ്കര്‍; ഇഷ്ട്ടമുള്ളവരെ വിളിച്ച് സെക്രട്ടേറിയറ്റില്‍ നടത്തിയത് നിരവധി നിയമനങ്ങള്‍

തിരുവനന്തപുരം : ഐടി സെക്രട്ടറി ആയിരിക്കെ സെക്രട്ടേറിയറ്റില്‍ എം.ശിവശങ്കർ നടത്തിയത് നിരവധി താത്കാലിക നിയമനങ്ങള്‍. ശിവശങ്കർ വഴി താത്കാലിക നിയമനം നേടിയവർ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് വരെ ഉപയോഗിക്കുന്നതായും റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.

ഇത്തരത്തില്‍ നിയമനം നേടിയ രണ്ടു പേരാണ് നിരഞ്ജന്‍ ജെ.നായരും കവിത സി പിള്ളയും.
ടീം ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ തസ്തികകളാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്. ശിവശങ്കർ ഐടി സെക്രട്ടറി ആയിരിക്കുമ്പോഴാണ് ഇവരെ നിയമിക്കുന്നത്.സാധാരണഗതിയില്‍ ഐടിയുമായി ബന്ധപ്പെട്ട ആളുകളുടെ ആവശ്യം വരുമ്പോള്‍ സിഡിറ്റില്‍ നിന്നോ കെല്‍ട്രോണില്‍ നിന്നോ ഡെപ്യൂട്ടേഷനില്‍ ജീവനക്കാരെ സെക്രട്ടറിയേറ്റിലേക്ക് വിളിക്കുകയാണ് പതിവ്. എന്നാൽ ഈ പതിവ് മാറ്റിയാണ് ശിവശങ്കര്‍ തനിക്കിഷ്ടമുള്ളവരെ വിളിച്ച് താത്കാലിക നിയമനം നല്‍കിയിരിക്കുന്നത്. യാതൊരു പരീക്ഷകളോ മറ്റോ നടത്താതെയായിരുന്നു നിയമനം.

ജോയിന്റ് സെക്രട്ടറിക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കാനാകൂ. എന്നാല്‍ ശിവശങ്കർ നിയോഗിച്ച താത്കാലിക ജീവനക്കാര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്ര വിസിറ്റിങ് കാര്‍ഡില്‍ ഉപയോഗിച്ചിട്ടുണ്ട്. നിരവധി വര്‍ഷം സര്‍വീസുള്ള സെക്രട്ടറിയേറ്റിലെ സ്ഥിരം ജീവനക്കാര്‍ക്ക് പോലും സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് ഉപയോഗിക്കാനാകില്ലെന്നിരിക്കെയാണിത്.മറ്റു സംസ്ഥാനങ്ങളിലടക്കം നിരവധി ടൂറുകളും ഈ താത്കാലിക ജീവനക്കാര്‍ നടത്തിയിട്ടുണ്ട്. ചിലത് കണ്‍സള്‍ട്ടന്‍സികളെ ഉപയോഗിച്ചും മറ്റു ചിലത് തന്നിഷ്ടപ്രകാരവുമാണ് ശിവശങ്കർ നിയമനങ്ങള്‍ നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button