Latest NewsKeralaIndia

കാസർഗോഡ് മദ്രസാ അധ്യാപകനായ അച്ഛനടക്കം 16 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവം, അമ്മയെയും പ്രതിയാക്കുമെന്നു സൂചന

എട്ടാം ക്ലാസ് മുതല്‍ മദ്രസാ അധ്യാപകൻ ആയ അച്ഛന്‍ തന്നെ വീട്ടില്‍ വെച്ച്‌ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു.

കാസർഗോഡ്: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛനടക്കം നാല് പ്രതികള്‍ പിടിയിലായി. കാസര്‍കോട് തൈക്കടപ്പുറത്താണ് സംഭവം. സംഭവത്തില്‍ നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി എന്നിവരും പുഞ്ചാവി സ്വദേശി ഇജാസുമാണ് പിടിയിലായത്. ആറോളം പീരാണ് പീഡിപ്പിച്ചത്. ഇതിൽ നാല് പേര് ആണ് പിടിയിലായത്. എട്ടാം ക്ലാസ് മുതല്‍ മദ്രസാ അധ്യാപകൻ ആയ അച്ഛന്‍ തന്നെ വീട്ടില്‍ വെച്ച്‌ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു.

അച്ഛന്‍ കൂടാതെ മറ്റ് മൂന്നുപേര്‍ കൂടി പീഡിപ്പിച്ചെന്നും കുട്ടിയുടെ മൊഴിയിലുണ്ട്. അച്ഛന്‍ ഇതിന് മുമ്പും പോക്‌സോ കേസില്‍ പ്രതിയായിട്ടുണ്ട്.അമ്മയുടെ അറിവോടെയാണ് പീഡനങ്ങള്‍ നടന്നതെന്നും കുട്ടി പറയുന്നു. ഇവരെയും പ്രതി ചേര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടി ഗര്‍ഭിണിയായിരുന്നെന്നും ഗര്‍ഭം അലസിപ്പിച്ചിരുന്നെന്നും അറിഞ്ഞ അമ്മാവനാണ് പൊലീസില്‍ പരാതി നല്‍കാന്‍ കുട്ടിയോട് പറഞ്ഞത്.

അരുണ്‍ ബാലചന്ദ്രനെ ഒടുവിൽ ഡ്രീം കേരളയില്‍ നിന്നും പുറത്താക്കി , പുറത്താക്കൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട്

വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതിന് ശേഷം ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജറാക്കി കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. തുടർന്ന് നാല് പ്രതികളെയും മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. അമ്മാവന്റെ സംരക്ഷണത്തിലാണ് കുട്ടി ഇപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button