Latest NewsNewsIndia

ഗുരുദ്വാരയെ പള്ളിയാക്കി മാറ്റാന്‍ ശ്രമം; ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി : പാകിസ്ഥാനിലെ കിഴക്കൻ നഗരമായ ലാഹോറിലെ ചരിത്രപ്രാധാന്യമുള്ള ഗുരുദ്വാര പള്ളിയാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. പുണ്യ സ്ഥലമായ ഗുരുദ്വാരയെ മുസ്ലീം പള്ളിയാക്കാനുള്ള നീക്കത്തെ വലിയ ആശങ്കയോടെയാണ് ഇന്ത്യ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാകിസ്താന്‍ ഹൈക്കമ്മീഷനിലാണ് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചത്.

ലാഹോറിലെ നൗലഖ ബസാറിൽ ഭായ് തരു സിംഗ്ജിന്റെ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്നത് മസ്ജിദ് ഭൂമിയിലാണെന്ന് അവകാശപ്പെട്ട് ഇത് ഒരു പളളിയാക്കി മാറ്റാനുളള ശ്രമങ്ങൾ നടന്നുവരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ഭായ് തരു സിംഗ് 1745ൽ ലാഹോറിൽ വച്ച് മാരകമായ പരിക്കേറ്റ് കൊല്ലപ്പെടുകയും അതിന്റെ സ്മരണയ്ക്കായി നിർമിച്ച ചരിത്ര ആരാധനാലയമാണ് ഗുരുദ്വാര.സിക്ക് സമൂഹം ഏറെ ആദരിക്കുന്ന അവരുടെ ആരാധനാലയമാണ് ഗുരുദ്വാര. ഈ സംഭവം വളരെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നതെന്നും പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗമായ സിക്ക് സമുദായത്തിന് നീതി ലഭിക്കണമെന്നും ശ്രീവാസ്തവ പറഞ്ഞു.സംഭവത്തിൽ ഇന്ത്യ ശക്തമായ ആശങ്ക പ്രകടിപ്പിക്കുകയും ഇക്കാര്യം അന്വേഷിച്ച് അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹം പറ‌ഞ്ഞു. നൂനപക്ഷങ്ങളുടെ മതപരമായ അവകാശങ്ങളും സാംസ്കാരിക പൈതൃകങ്ങളിൽ ഉൾപ്പെടെയുള്ള സുരക്ഷ, ക്ഷേമം എന്നിവ പരിശോധിക്കാനും പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button