COVID 19Latest NewsNewsIndia

അന്താരാഷ്ട്ര യാത്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി

ന്യൂഡല്‍ഹി • കൊറോണ വൈറസ് രോഗ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 31 വരെ ഇന്ത്യയിലെ അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ വിമാനങ്ങളുടെ വിലക്ക് നീട്ടുന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു. അന്താരാഷ്ട്ര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും പ്രത്യേകമായി അംഗീകരിച്ച വിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് സർക്കുലറിൽ ഡി.ജി.സി.എ വ്യക്തമാക്കി.

അതേസമയം, വിലക്ക് കാലയളവില്‍ ഇന്ത്യയിലേക്കോ പുറത്തേക്കോ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ വഹിക്കുന്നതിന് വിദേശവിമാനക്കമ്പനികള്‍ക്ക് 2,500 ലധികം മടക്കയാത്രകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

വന്ദേ ഭാരത് മിഷനു കീഴിൽ, മൊത്തം എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേര്‍ന്ന് ഒറ്റപ്പെട്ട 2,67,436 യാത്രക്കാരെ വഹിച്ചു. മറ്റ് ചാർട്ടറുകൾ 2020 മെയ് 6 മുതൽ ജൂലൈ 30 വരെയുള്ള കാലയളവിൽ 4,86,811 യാത്രക്കാരെയും വഹിച്ചതായി ഡി.ജി.സി.എ സര്‍ക്കുലറില്‍ പറയുന്നു.

കോവിഡ് -19 സാഹചര്യത്തിൽ ക്രമേണ വ്യോമ ഗതാഗതം അനുവദിക്കുന്നതിന്, യുഎസ്എ, ഫ്രാൻസ്, ജർമ്മനി എന്നിവയുമായി ‘ട്രാൻസ്പോർട്ട് ബബിൾ’ കരാറുകൾ ഒപ്പുവച്ചിട്ടുണ്ട്. അടുത്തിടെ, ട്രാൻസ്പോർട്ട് ബബിൾ കരാറില്‍ കുവൈത്തും ഒപ്പുവെച്ചിട്ടുണ്ട്. യാത്രക്കാരുടെ ചലനം ലഘൂകരിക്കുന്നതിനായി വിവിധ രാജ്യങ്ങളുമായി സമാനമായ കൂടുതല്‍ ക്രമീകരണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ഡി.ജി.സി.എ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button