KeralaLatest NewsNews

‘പെൺകുട്ടി മാനസികമായി തകർന്ന നിലയിൽ’; വിശദമായ മൊഴി എടുക്കാനായില്ല

തിരുവനന്തപുരം : ആംബുലൻസിൽ വച്ച് പീഡനത്തിനിരയായ പെൺകുട്ടിയുടെ വിശദമായ മൊഴി എടുക്കാൻ അന്വേഷണസംഘത്തിന് ഇതുവരെ കഴിഞ്ഞില്ല. സംഭവത്തെ തുടർന്നുണ്ടായ ആഘാതം പെൺകുട്ടിക്ക് വിട്ടുമാറിയിട്ടില്ല. പെൺകുട്ടിക്ക് കൗൺസിലിം​​ഗ് നൽകാനും തീരുമാനമായി.

പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെച്ചപ്പെട്ട കൗൺസിലിം​ഗ് നടത്താനാണ് കോട്ടയത്തേക്ക് മാറ്റിയത്. ഇതിനായി കൗൺസിലിങ്ങിന് സൈക്യാട്രിക് ഡോക്ടറെ നിയോഗിച്ചു. പെൺകുട്ടി സാധാരണ നിലയിലേക്ക് എത്താൻ നാലു ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. കൊവിഡ് ബാധിതയായ അമ്മയെയും പെൺകുട്ടിയോടൊപ്പം കോട്ടയത്തേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം സ്ത്രീകൾക്കെതിരായ അതിക്രമം പൊറുക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു. അത്തരക്കാർ സർവീസിൽ കാണില്ല. അടിയന്തര ആവശ്യമില്ലാത്ത രോഗികളെ ഇനി രാത്രിയിൽ ആശുപത്രിയിലേക്ക് മാറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി. പെൺകുട്ടിയെയും കുടുംബത്തെയും സർക്കാർ സഹായിക്കും. ആവശ്യമെങ്കിൽ പഠനം പൂർത്തിയാക്കാൻ സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button