Latest NewsNewsIndia

ഇന്ത്യയുടെ റഫാല്‍ വിമാനങ്ങള്‍ എല്ലാ പോരായ്മകളേയും മറികടക്കുന്നതും ഏറ്റവും മികച്ചതും; പാകിസ്താൻ മുന്‍ വ്യോമസേന പൈലറ്റ്

ന്യൂഡല്‍ഹി : ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ റഫാൽ പോർവിമാനങ്ങൾ മികച്ചതാണെന്ന് പാക്കിസ്ഥാന്റെ മുൻ വ്യോമസേന പൈലറ്റ് പറഞ്ഞു. അതേസമയം, റഷ്യൻ നിർമിത സുഖോയ് -30 എംകെഐയെ പാക്കിസ്ഥാന്റെ എഫ് -16, എഐഎം -120 മിസൈൽ എന്നിവയോട് താരതമ്യം ചെയ്യാൻ കഴിയില്ലെന്നുമാണ് മുൻ എഫ്–16 പൈലറ്റ് കിസർ തുഫർ പറഞ്ഞത്. പാകിസ്താനിലെ മികച്ച സൈനിക പൈലറ്റുമാരില്‍ ഒരാളായി അറിയപ്പെടുന്ന വ്യക്തിയാണ് കിസര്‍ തുഫര്‍.

കഴിഞ്ഞ വര്‍ഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ അതിര്‍ത്തിയില്‍ ഉണ്ടായ ഡോഗ്‌ഫൈറ്റിനെ കുറിച്ചും തുഫര്‍ സംസാരിച്ചു. അന്നത്തെ ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ മിഗ്-21ന് മുന്നേറുന്നതിനുള്ള വിവരങ്ങള്‍ കൈമാറുന്നതില്‍ സുഖോയ്-30 പരാജയപ്പെട്ടുവെന്ന് തുഫര്‍ വാദിക്കുന്നു.

ഡേറ്റ ട്രാന്‍സ്മിഷന്‍ ചാനല്‍ ഇല്ലാത്തതിനാലാണ് പാക് വ്യോമസേന പോര്‍വിമാനങ്ങളെ നേരിടാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായത്. നെറ്റ്‌വര്‍ക്ക് കേന്ദ്രീകൃത സംവിധാനത്തിന്റെ സഹായത്തോടെയുള്ള വിവര കൈമാറ്റത്തിലെ ബുദ്ധിമുട്ടുകളാണ് ഇവയുടെ പ്രധാന പോരായ്മ.ഖോയ് പോര്‍വിമാനത്തിന്റെ റഡാറിന് മിഗ്-21 പോര്‍വിമാനത്തെ സഹായിക്കാനായില്ല. ഈ പ്രശ്‌നം മൂലമാണ് ഒരു മിഗ്-21 തകര്‍ക്കാന്‍ പാക് വ്യോമസേനക്ക് സാധിച്ചതെന്നും തുഫര്‍ പറയുന്നു.

അതേസമയം പാകിസ്താന്റെ എഫ്-16 പോര്‍വിമാനം ഇന്ത്യയും വെടിവച്ച് ഇട്ടിരുന്നു. എന്നാല്‍ റഫാല്‍ എല്ലാ പോരായ്മകളേയും മറികടക്കുന്നതാണെന്നും ഏറ്റവും മികച്ചതാണെന്നും തുഫര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button