Latest NewsNewsInternational

മൂന്നൂറിലധികം ആനകള്‍ ചരിഞ്ഞ സംഭവം : ആനകളെ കൊന്നൊടുക്കിയ വില്ലനെ കണ്ടെത്തി

ഗാബറോണ്‍ : ആഫ്രിക്കന്‍ രാജ്യമായ ബോട്സ്വാനയില്‍ മുന്നൂറിലധ്കം ആനകള്‍ ദൂരൂഹ സാഹചര്യത്തില്‍ ചരിഞ്ഞ സംഭവത്തിന്റെ ചുരുള്‍ നിവരുന്നു. ജലത്തില്‍ കാണപ്പെടുന്ന സൂക്ഷ്മ ബാക്ടീരിയകളാണ് ആനകളുടെ മരണത്തിനിടെയാക്കിയതെന്നാണ് പുറത്തുവന്നിരിക്കുന്നത്. ആഫ്രിക്കയില്‍ ആകെ ആനകളുടെ മൂന്നില്‍ ഒന്നും കാണപ്പെടുന്നത് ബോട്സ്വാനയിലാണ്. കഴിഞ്ഞ മേയ് ജൂണ്‍ മാസത്തിനിടെയാണ് ബോട്സ്വാനയിലെ ഒകാവാന്‍ഗോ ഡെല്‍റ്റാ പ്രദേശത്ത് ആനകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 330 ആനകളാണ് ചരിഞ്ഞത്. സയനോബാക്ടീരിയകളില്‍ നിന്നുള്ള വിഷാംശമാണ് ആനകളുടെ ദുരൂഹ മരണങ്ങള്‍ക്ക് പിന്നിലെന്നാണ് ഇപ്പോള്‍ അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. വേട്ടയാടല്‍ മൂലമല്ല ആനകള്‍ ചരിഞ്ഞതെന്ന് ആദ്യം തന്നെ കണ്ടെത്തിയിരുന്നു.

ജലാശയങ്ങളില്‍ കാണപ്പെടുന്ന സയനോബാക്ടീരിയകള്‍ ചിലപ്പോള്‍ വലിയ ബ്ലൂ – ഗ്രീന്‍ ആല്‍ഗകളായും രൂപപ്പെടാറുണ്ട്. സൗത്ത് ആഫ്രിക്ക, കാനഡ, സിംബാവെ, യു.എസ് എന്നിവിടങ്ങളിലെ ലാബുകളില്‍ നടത്തിയ മാസങ്ങള്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ആനകളുടെ മരണകാരണം ജലത്തില്‍ നിന്നുള്ള സയനോബാക്ടീരിയല്‍ ന്യൂറോടോക്‌സിനുകള്‍ ആണെന്ന് ബോട്‌സ്വാനയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് വൈല്‍ഡ് ലൈഫ് ആന്‍ഡ് നാഷണല്‍ പാര്‍ക്ക്‌സ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 100 ഓളം ആനകള്‍ ബോട്‌സ്വാനയില്‍ ആന്ത്രാക്‌സ് ബാധിച്ച് ചരിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത് ആന്ത്രാക്‌സ് ബാധയല്ലെന്ന് വിദഗ്ദ്ധര്‍ പറഞ്ഞിരുന്നു. മുഖമിടിച്ച് വീണ നിലയിലാണ് ചരിഞ്ഞ ആനകളെയെല്ലാം കണ്ടെത്തിയത്. അവശനിലയില്‍ കാണപ്പെട്ട ചില ആനകള്‍ വൃത്താകൃതിയില്‍ ചുറ്റി നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആനകളുടെ നാഡീവ്യൂഹങ്ങള്‍ തകരാറിലായതാകാം ഇതിന് കാരണമെന്ന് വിരല്‍ ചൂണ്ടിയിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ആനകളുള്ള രാജ്യമാണ് ബോട്‌സ്വാന. 130,000 ഓളം ആനകള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. ഒകാവാന്‍ഗോ മേഖലയില്‍ മാത്രം ഏകദേശം 15,000 ആനകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button