Latest NewsKeralaNews

സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള സ്പിരിറ്റ് കുടിച്ചു ; യുവാവിന് ദാരുണാന്ത്യം, രണ്ട് പേരുടെ നില ഗുരുതരം ഇതില്‍ ഒരാള്‍ക്ക് കാഴ്ച നഷ്ടമായി

അടിമാലി: സാനിറ്റൈസര്‍ നിര്‍മാണത്തിനുള്ള സ്പിരിറ്റ് കുടിച്ച യുവാവിന് ദാരുണാന്ത്യം. സ്പിരിറ്റില്‍ നിറംചേര്‍ത്ത് മദ്യപിച്ച കാസര്‍കോട് തൃക്കരിപ്പൂര്‍ കടപ്പുറം പുതിയപറമ്പത്ത് തമ്പാന്റെ മകന്‍ ഹരീഷ് (ജോബി-33) ആണ് മരിച്ചത്. മൂന്നാര്‍ ചിത്തിരപുരത്തെ ഹോംസ്റ്റേയില്‍ ജോലിചെയ്യുന്ന ജോബി അവിടെവച്ചാണ് സ്പിരിറ്റില്‍ നിറം കലര്‍ത്തിയെടുത്ത് മദ്യപിച്ചത്. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ പത്തിനാണു മരണപ്പെട്ടത്.

കഴിഞ്ഞ 28ന് ജോബിക്കൊപ്പം മദ്യപിച്ച ഹോംസ്റ്റേ നടത്തിപ്പുകാരന്‍ തങ്കപ്പന്‍ (72), ട്രാവല്‍ ഏജന്റ് ഇരിങ്ങാലക്കുട കുഴിക്കാട്ടുശേരി മാനിക്കല്‍ മനോജ് (48) എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മനോജിന്റെ കാഴ്ച നഷ്ടമായി. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന തങ്കപ്പന്‍ അപകടനില തരണംചെയ്തിട്ടില്ല.

കൃത്രിമമായി ചാരായം നിര്‍മിക്കുകയും മറ്റുള്ളവരെ അത് കുടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം മനോജിനെതിരേ വെള്ളത്തൂവല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളത്തൂവല്‍ സി.ഐ: ആര്‍. കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി ഇന്നലെ വൈകുന്നേരത്തോടെ ജോബിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button