Latest NewsNewsInternational

നേപ്പാള്‍-ചൈന അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് സംഘത്തിന് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ; അതിര്‍ത്തിയില്‍ നിന്നും നേപ്പാളികളെ തുരത്തിയോടിച്ച് ചൈന

കാഠ്മണ്ഡു: നേപ്പാളി-ചൈന അതിര്‍ത്തി പരിശോധിക്കാന്‍ ഹുംല ജില്ലയിലെ നംഖ സന്ദര്‍ശിച്ച നേപ്പാളി കോണ്‍ഗ്രസ് സംഘത്തിന് നേരെ ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. നംഖ ഗ്രാമീണ മുനിസിപ്പാലിറ്റിയിലെ അതിര്‍ത്തി സ്തംഭത്തിന്റെ നിരീക്ഷണത്തിനിടെ ജീവന്‍ ബഹാദൂര്‍ ഷാഹിയുടെ നേതൃത്വത്തിലുള്ള നേപ്പാളി കോണ്‍ഗ്രസ് സംഘത്തിന് ുനേരെയാണ് ചൈനീസ് സൈനികര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചത്.

പില്ലര്‍ നമ്പറിന് സമീപമാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. 9 മറ്റ് അതിര്‍ത്തി സ്തംഭങ്ങള്‍ നിരീക്ഷിച്ച് സംഘം മടങ്ങുമ്പോള്‍ ആണ് സംഭവം. രാജ്യത്തിന്റെ സമ്മതമോ അനുവാദമോ ഇല്ലാതെ ചൈന നേപ്പാള്‍ പ്രദേശത്ത് ഒന്‍പത് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതായി കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു, ഈ വിഷയത്തില്‍ സംസാരിക്കരുതെന്ന് നേപ്പാളിന്റെ ഒലി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ലോക്കല്‍ വില്ലേജ് കൗണ്‍സില്‍ പ്രസിഡന്റ് വിഷ്ണു ബഹാദൂര്‍ ലാമ ഈ പ്രദേശം സന്ദര്‍ശിച്ചപ്പോഴാണ് ഈ വിഷയം പുറത്തുവന്നത്. ലാപ്ച ഗ്രാമത്തിലെ ലിമി ഗ്രാമത്തില്‍ ചൈനീസ് സൈനികര്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി അദ്ദേഹം വെളിപ്പെടുത്തി. നിര്‍മാണം നടന്ന ഗ്രാമത്തിന്റെ വശത്തേക്ക് പോകുന്നത് പോലും അദ്ദേഹത്തെ തടഞ്ഞു.

ചൈനീസ് സേനയോട് വെറുതെ സംസാരിക്കാന്‍ പോലും താന്‍ ശ്രമിച്ചുവെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്നും തിരികെ പോകാന്‍ പോലും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും ലാമ അവകാശപ്പെടുന്നു. ഈ പ്രദേശത്തേക്ക് പ്രവേശനം നിഷേധിച്ചതിന് ശേഷം, തന്റെ മൊബൈല്‍ ഫോണില്‍ നേപ്പാളി പ്രദേശത്ത് രണ്ട് കിലോമീറ്റര്‍ അകലെ ചൈനീസ് പിഎല്‍എ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ കുറച്ച് ചിത്രങ്ങള്‍ അദ്ദേഹം എടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button