Latest NewsKerala

ചികിത്സക്കായി എത്തിയ 22 കാരിയെ പീഡിപ്പിച്ച പുരോഹിതൻ കസ്റ്റഡിയിൽ

പരിശോധനയ്ക്കിടയില്‍ രഹസ്യഭാഗങ്ങളില്‍ കൈക്രിയ നടത്തിയ വൈദികന്‍ പ്രാര്‍ത്ഥിച്ച്‌ രോഗം സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച്‌ പിന്നീട് കെട്ടിപ്പിടിക്കുകയും മറ്റും ചെയ്തുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ സൂചിപ്പിച്ചിട്ടുള്ളത്.

അടിമാലി: പുരോഹിതന്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. തുടർന്ന് പുരോഹിതൻ പോലീസ് കസ്റ്റടിയിലെടുത്തു. അടിമാലിയില്‍ പാലക്കാടന്‍ ആയുര്‍വേദ ആശുപത്രി നടത്തി വരുന്ന ഫാ: റജി പാലക്കാടന്‍ ചികിത്സക്കായി എത്തിയ 22 കാരിയെ പീഡിപ്പിച്ചതായാണ് അടിമാലി പൊലീസില്‍ പരാതി നല്‍കിയത്.

ഭാര്യയും മക്കളുമൊപ്പം അടിമാലിയിലാണ് താമസിച്ചുവന്നിരുന്നത്.ഫാ.റെജി വര്‍ഗീസ്(55) പീഡനക്കേസ്സില്‍ പൊലീസ് പിടിയിലായെന്ന വാര്‍ത്ത നാട്ടുകാരിലേറെപ്പേര്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. നാട്ടില്‍ എല്ലാവരുമായും നല്ലബന്ധം പുലര്‍ത്തിവരുന്ന ഇദ്ദേഹം ഇത്തരമൊരുകേസ്സില്‍ അകപ്പട്ട വിവരം ഇവരില്‍ ഏറെപേരെയും ഞെട്ടിച്ചിരിക്കുകയാണ്്.

ഇന്നലെ ചിക്ിത്സാ കേന്ദ്രത്തിലെത്തിയ 22 കാരിയുടെ മൊഴിപ്രകാരമാണ് ഇദ്ദേഹത്തെ അറസ്റ്റുചെയ്തത്. തടി കുറയ്ക്കാനായി പല ആശുപത്രികളിലും ചികിത്സ നടത്തിയെങ്കിലും ഫലം കാണാത്ത സാഹചര്യത്തില്‍, ആയുര്‍വ്വേദ ചികിത്സയാണ് ഉത്തമെന്ന് അടുപ്പക്കാരില്‍ ഏതാനും പേര്‍ ഉപദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് വൈദികന്റെ ചിക്ിത്സ കേന്ദ്രത്തില്‍ യുവതി എത്തുന്നത്.

പരിശോധനയ്ക്കിടയില്‍ രഹസ്യഭാഗങ്ങളില്‍ കൈക്രിയ നടത്തിയ വൈദികന്‍ പ്രാര്‍ത്ഥിച്ച്‌ രോഗം സുഖപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച്‌ പിന്നീട് കെട്ടിപ്പിടിക്കുകയും മറ്റും ചെയ്തുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ സൂചിപ്പിച്ചിട്ടുള്ളത്.

സംഭവം പുറത്തറിഞ്ഞതോടെ വൈദികനുമായി അടുപ്പമുള്ളവര്‍ യുവതിയോട് മൊഴിമാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഇവര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലന്നും മറ്റുമുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ 20 വര്‍ഷമായി അടിമാലിയില്‍ ആയുര്‍വേദ ആശുപത്രി നടത്തുകയാണ് വൈദികന്‍. ഇയാള്‍ ഇടുക്കി കഞ്ഞിക്കുഴി പള്ളി വികാരി കൂടിയാണ്. ഫാ. റെജിയെ കോടതിയില്‍ ഹാജരാക്കി. പണിക്കന്‍കുടി മാര്‍ ഗ്രിഗോറിയോസ് പള്ളിയിലാണ് നിലവില്‍ ഇയാള്‍ ജോലി നോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button