Latest NewsNewsIndiaBollywoodEntertainment

സര്‍ജറി മാത്രമാണ് ഏക പോംവഴി എന്നാണ് ഡോകടർമാർ പറഞ്ഞിരുന്നത്; നീണ്ട നാളത്തെ ചികിത്സ; പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി സുഖം പ്രാപിച്ച കാര്യം പങ്കുവച്ചു നടന്‍

രോഗമുക്തി നേടാന്‍ തന്നെ സഹായിച്ചത് ഡോ. ഹാന്‍സ് മുള്ളര്‍ ആണെന്നും അനിൽ കപൂർ

പത്ത് വര്‍ഷത്തിലേറെയായി തന്നെ അലട്ടിയിരുന്ന പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി സുഖം പ്രാപിച്ച കാര്യം പങ്കുവച്ചു നടന്‍ അനില്‍ കപൂര്‍. കണങ്കാലിന് മുകളിലായി ഉണ്ടായിരുന്ന അസ്വസ്ഥത പൂര്‍ണ്ണമായും ഭേദമായെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. രോഗമുക്തി നേടാന്‍ തന്നെ സഹായിച്ചത് ഡോ. ഹാന്‍സ് മുള്ളര്‍ ആണെന്നും അനിൽ കപൂർ പറയുന്നു.

read also:കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍; ഞാന്‍ നിന്റെ മുന്നില്‍ തോറ്റുപോയി…ഉണ്ണീ!! പിഷാരടിയുടെ ആശംസ ഏറ്റെടുത്ത് ആരാധകർ

സര്‍ജറി മാത്രമാണ് ഏക പോംവഴി എന്നാണ് ഡോകടർമാർ പറഞ്ഞിരുന്നതെന്നും എന്നാൽ വിവിധ തരത്തിലുള്ള വ്യായാമങ്ങളിലൂടെയാണ് മുള്ളർ പരിക്ക് മാറ്റിയതെന്നും അനില്‍ വ്യക്തമാക്കി. ”ലോകത്തിലെ പല ഡോക്ടര്‍മാരെയും സമീപിച്ചെങ്കിലും എല്ലാവരും പറഞ്ഞത് സര്‍ജറി മാത്രമാണ് വഴി എന്നാണ്. ഡോ. മുള്ളര്‍ മാത്രമായിരുന്നു എന്റെ ഏക ആശ്രയം. ബലം വര്‍ദ്ധിപ്പിക്കാനുള്ള നീണ്ട നാളത്തെ ചികിത്സയിലൂടെ കടന്നുപോയി. ഈ നാളുകളില്‍ ഒരു സര്‍ജറിയും ചെയ്യാതെ ഞൊണ്ടിയും നടന്നും ഓടിയും സ്‌ക്കിപ്പിങ് ചെയ്യിപ്പിച്ചുമൊക്കെയാണ് മുള്ളര്‍ ചികിത്സിച്ചത്.” താരം പങ്കുവച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button