Latest NewsKeralaIndia

തിരിച്ചേല്‍പ്പിക്കുന്നതിനു മുമ്പ് ഐ ഫോണിന്റെ സിം മാറ്റി, രേഖകള്‍ മായ്ചു കളഞ്ഞ് എ.പി രാജീവന്‍

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണുകളില്‍ ഏറ്റവും വിലകൂടിയ കൈപ്പറ്റി ആളെ ഇനിയും കണ്ടെത്തിയിട്ടില്ല.

തിരുവനന്തപുരം : യൂണിടാക് ഉടമ നല്‍കിയ ഐഫോണ്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നതിനു മുമ്പ് എ.പി രാജീവന്‍ അതിലെ സിംകാര്‍ഡുകള്‍ മാറ്റിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. വിവാദം കടുത്തതോടെ ഫോണിലെ രേഖകള്‍ മുഴുവന്‍ ഇറേസ് ചെയ്തിരുന്നുവെന്നും കണ്ടെത്തി.ഫോണ്‍ എ.പി രാജീവന്‍ പൊതുഭരണ വകുപ്പില്‍ തിരിച്ചേല്‍പ്പിച്ചെങ്കിലും, അത് തിരിച്ചെടുക്കാന്‍ സര്‍ക്കാരിനു നിയമതടസ്സമുള്ളതിനാല്‍ ഫോണിപ്പോള്‍ സെക്രട്ടറിയേറ്റ് ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണുകളില്‍ ഏറ്റവും വിലകൂടിയ കൈപ്പറ്റി ആളെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതും ഫോണില്‍ തൊടാന്‍ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നു. ഫോണ്‍ കൈമാറിയ ഫയല്‍ പൊതുഭരണ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറിയെങ്കിലും, പെരുമാറ്റ ചട്ടം ലംഘിച്ച്‌ കൈപ്പറ്റിയ ഫോണിന്റെ കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ല എന്ന നിലപാടിലാണ് ചീഫ് സെക്രട്ടറി.

read also: മിക്ക ചോദ്യങ്ങള്‍ക്കും മൗനം, ഊഴം കാത്ത് എൻഐഎയും എൻസിബിയും: ബിനീഷ് കോടിയേരിക്ക് നിര്‍ണായക ദിനം; വീണ്ടും കസ്റ്റഡിയിലേയ്ക്കോ അതോ ജയിലിലേയ്ക്കോ?

ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കുവാന്‍ 4.48 കോടി രൂപയുടെ കമ്മീഷന് പുറമേ അഞ്ച് ഐഫോണുകളും സ്വപ്ന ചോദിച്ചു വാങ്ങിയതായി സന്തോഷ് ഈപ്പന്‍ ഹൈക്കോടതി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button