Latest NewsIndiaNewsInternational

ശത്രുവിന്റെ ശത്രു വീണ്ടും മിത്രമാകുന്നു ; പാകിസ്ഥാനെ പിന്തുണച്ച രാജ്യങ്ങൾക്ക് പണി കൊടുത്ത് ഇന്ത്യ

കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഇന്ത്യയ്‌ക്കെതിരെ വോട്ട് ചെയ്ത ചുരുക്കം ചില രാജ്യങ്ങളില്‍ തുര്‍ക്കിയും മലേഷ്യയുമുണ്ടായിരന്നു. ഇസ്ളാമിക ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന ഈ രാജ്യങ്ങള്‍ പാകിസ്ഥാനുമായി ചങ്ങാത്തം കൂടിയത് മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളുമായി സാമാന്യം നല്ല ബന്ധമായിരുന്നു ഇന്ത്യ പുലര്‍ത്തിയിരുന്നത്. എന്നിട്ടും പാക് അനുകൂല നിലപാടിന് ചുട്ട മറുപടി നല്‍കണം എന്ന് രാജ്യം ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു.

Read Also : റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു

പാകിസ്ഥാനുമായി കൂട്ടുകൂടിയ മലേഷ്യയ്ക്ക് ചുട്ട മറുപടി നല്‍കുവാന്‍ ഇന്ത്യ തീരുമാനിച്ചു. ലോകത്തെ പ്രമുഖ പാംഓയില്‍ ഭക്ഷ്യഎണ്ണ ഉത്പാദക രാജ്യമായ മലേഷ്യയില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങേണ്ടെന്ന് ഇന്ത്യന്‍ വ്യാപാരികള്‍ തീരുമാനിക്കുകയായിരുന്നു. ഭക്ഷ്യ എണ്ണ ഇറക്കുമതി വ്യാപാരികള്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതിന്റെ പിന്നില്‍ കേന്ദ്രത്തില്‍ മൗനസമ്മതമായിരുന്നു എന്നത് പരസ്യമായ ഒരു രഹസ്യമായിരുന്നു. മലേഷ്യയുടെ സമ്ബദ് വ്യവസ്ഥയില്‍ നിര്‍ണായക സ്ഥാനമായിരുന്നു പാംഓയില്‍ ഉത്പാദനത്തിനുള്ളത്. ഇന്ത്യയുടെ തന്ത്രം അതിനാല്‍ തന്നെ ഫലിക്കുന്ന കാഴ്ചയാണ് കാണാനായത്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടി വന്നു. താമസിയാതെ ഇന്ത്യ വിരുദ്ധനായിരുന്ന മലേഷ്യന്‍ പ്രധാനമന്ത്രിക്ക് അധികാര കസേരയില്‍ നിന്നും നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ഒഴിയേണ്ടിയും വന്നു.

പാകിസ്ഥാനും തുര്‍ക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നാള്‍ക്കു നാള്‍ ദൃഢപ്പെടുന്ന കാഴ്ചയാണുള്ളത്. സൗദിയെ പോലും പിണക്കി തുര്‍ക്കിയുമായി ചങ്ങാത്തം കൂടുവാനാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ താത്പര്യപ്പെടുന്നത് എന്നതാണ് ഏറെ കൗതുകകരം. അടുത്തിടെയായി തുര്‍ക്കിയുടെ എഫ് 16 വിമാനങ്ങളില്‍ പാക് വൈമാനികരെ ഉപയോഗിച്ച്‌ തുര്‍ക്കി പൈലറ്റുമാര്‍ക്ക് പരിശീലനം പോലും രഹസ്യമായി നടത്തുന്നതായി വിവരം പുറത്തുവന്നിരുന്നു. തുര്‍ക്കിക്ക് പാകിസ്ഥാനുമായി സൗഹൃദം കൂടുമ്ബോള്‍ തുര്‍ക്കിയുടെ അയല്‍ രാജ്യമായ ഗ്രീസ് ഇന്ത്യയുമായി അടുക്കുകയാണ്. ശത്രുവിന്റെ ശത്രു മിത്രമാകുന്ന നയതന്ത്രത്തിനാണ് ഇപ്പോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്.

കിഴക്കന്‍ മെഡിറ്ററേനിയനിലെ സമുദ്ര അതിര്‍ത്തികള്‍ സംബന്ധിച്ചും, എണ്ണ പര്യവേഷണത്തിലും തുര്‍ക്കിയും ഗ്രീസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. നാറ്റോ സഖ്യത്തിന്റെ ഭാഗമായിരുന്നിട്ടും ഇരു രാജ്യങ്ങളുടെയും ബന്ധം മികച്ചതല്ല. അതേസമയം നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്രീസിനെ പിന്തുണയ്ക്കുന്നുമുണ്ട്. റഷ്യന്‍ എസ് 400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയതിലൂടെ തുര്‍ക്കി പ്രാദേശിക സന്തുലിതാവസ്ഥ മാറ്റി മറിച്ചിരിക്കുകയാണ്. തുര്‍ക്കിയുടെ റഷ്യന്‍ ഇടപാടുകളില്‍ അമേരിക്കയും അസന്തുഷ്ടി രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാമാണ് ഗ്രീസിനെ ഇന്ത്യയോട് അടുക്കുവാന്‍ പ്രേരിപ്പിക്കുന്നത്.

ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗ്രീക്ക് വിദേശകാര്യ മന്ത്രി നിക്കോസ് ഡെന്‍ഡിയാസ് ചെയ്ത ട്വീറ്റില്‍ പറയുന്നത് ഇന്ത്യയുടെ വിദേശ നയത്തെ ഗ്രീസ് പിന്തുണയ്ക്കുന്നുവെന്നാണ്. ഇരുരാജ്യങ്ങളുടെയും പ്രതിരോധ വ്യവസായങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതും ചര്‍ച്ചചെയ്തു എന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button