KeralaLatest NewsIndia

സെര്‍ച്ച്‌ വാറണ്ടുമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തിയ നീക്കങ്ങൾ, ബിനീഷിന്റെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് സൂചന

ജുഡീഷ്യല്‍ അധികാരങ്ങളുള്ള കമ്മിഷനെയും പൊലീസിനെയും രംഗത്തിറക്കാന്‍ ബിനീഷിന്റെ ബന്ധുക്കള്‍ക്ക് കഴിഞ്ഞതിനെ ഗൗരവത്തോടെയാണ് ഇഡി കാണുന്നത്.

തിരുവനന്തപുരം: സെര്‍ച്ച്‌ വാറണ്ടുമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെയും ബാലാവകാശ കമ്മിഷനെയും മുന്നില്‍നിറുത്തി നടത്തിയ നീക്കവും പ്രതിഷേധവും ബംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് കുരുക്കാവാനാണ് സാദ്ധ്യത. റെയ്ഡ് പൂര്‍ത്തിയാക്കാന്‍ ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും അനുവദിച്ചില്ലെന്ന് ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയെ അറിയിക്കുമെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്.

വീട് തുറക്കാന്‍ മാതാപിതാക്കള്‍ക്കും രണ്ടര വയസുള്ള മകള്‍ക്കുമൊപ്പമാണ് ബിനീഷിന്റെ ഭാര്യ വന്നത്. റെയ്ഡ് നടക്കുമ്ബോള്‍ വീട്ടിലുള്ളവരെ പുറത്തേക്ക് വിടാനാവില്ല. പരിശോധന നടത്തിയത് ഇ.ഡി, ആദായനികുതി ഉദ്യോഗസ്ഥര്‍ മാത്രമാണ്. അവര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും മരുന്നും രണ്ടുദിവസവും കൃത്യമായി എത്തിച്ചുനല്‍കി. ജുഡീഷ്യല്‍ അധികാരങ്ങളുള്ള കമ്മിഷനെയും പൊലീസിനെയും രംഗത്തിറക്കാന്‍ ബിനീഷിന്റെ ബന്ധുക്കള്‍ക്ക് കഴിഞ്ഞതിനെ ഗൗരവത്തോടെയാണ് ഇഡി കാണുന്നത്.

മാദ്ധ്യമങ്ങളുടെ മുന്നില്‍ പരസ്യമായി ഉന്നതസ്വാധീനമുള്ള അധികാര കേന്ദ്രങ്ങളെ ബിനീഷിന് വേണ്ടി അണിനിരത്തി റെയ്ഡിനെ തടയാന്‍ ശ്രമിച്ചു എന്ന വാദമുയര്‍ത്തി പ്രതിക്ക് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കാനിടയുണ്ടെന്ന് കോടതിയില്‍ ഇ.ഡി നിലപാടെടുക്കും.മൂത്തകുട്ടിയെ കാണണമെന്ന് ആഗ്രഹമറിയിച്ചപ്പോള്‍ ഒരാള്‍ക്ക് പുറത്തുപോകാമെന്ന് ഇ.ഡി അറിയിച്ചു. ബുധനാഴ്ച രാത്രിയില്‍ ഭാര്യാപിതാവ് പ്രദീപ് പുറത്തേക്ക് പോയി.

ഇറക്കിവിട്ടതല്ല. പുറത്തുപോയയാളെ റെയ്ഡിനിടെ വീട്ടില്‍ കടത്താനാവില്ല. ബിനീഷിന്റെ മുറിയില്‍ നിന്നാണ് മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപിന്റെ ബാങ്ക് കാര്‍ഡ് കിട്ടിയത്. അവരുടെ ഡ്രൈവറുടെ സാന്നിദ്ധ്യത്തിലാണ് കാര്‍ഡ് കണ്ടെടുത്തത്. ഇത് അനൂപിന്റെ കാര്‍ഡാണെന്ന് അറിഞ്ഞതോടെ ഡ്രൈവര്‍ കൂറുമാറി. ഇതാണ് പിന്നീട് തര്‍ക്കത്തിലേക്ക് നയിച്ചത്. ബിനീഷും അനൂപുമായി 5.17കോടിയുടെ പണമിടപാട് മൂന്ന് ബാങ്കുകള്‍ വഴി നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

read also: ബിലീവേഴ്‌സ് ചര്‍ച്ചിലെ റെയ്ഡ് : 5 കോടി രൂപ കണ്ടെത്തി, 6000 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ നടത്തിയതായി ഉദ്യോഗസ്ഥർക്ക് സംശയം

ഇരുപതിലേറെ അക്കൗണ്ടുകളില്‍ നിന്ന് ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നും അനൂപിന്റെ അക്കൗണ്ടിലേക്ക് ബാങ്ക് ട്രാന്‍സ്ഫറായും അക്കൗണ്ടില്‍ നിക്ഷേപിച്ചും ഈ പണം ബിനീഷ് എത്തിച്ചെന്നുമാണ് കണ്ടെത്തല്‍. അതിനാല്‍ എ.ടി.എം കാര്‍ഡ് നിര്‍ണായക തെളിവല്ല. ശക്തമായ തെളിവുള്ളപ്പോള്‍ വ്യാജ തെളിവുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

read also: ബിനീഷ് കോടിയേരിയെ കുരുക്കിലാക്കി ഭാര്യയും ഭാര്യാമാതാവും, തന്റെ പിതാവിനെ ഇഡി വീട്ടിലേക്ക് പറഞ്ഞയച്ചത് തന്റെ ആവശ്യപ്രകാരമെന്നു റെനീറ്റ; ഇഡിക്കെതിരായ പരാതി ചാനലുകളില്‍ തത്സമയം പൊളിഞ്ഞത് ഇങ്ങനെ

അതേസമയം ബിനീഷിനെതിരെയുള്ള ഇഡിയുടെ അന്വേഷണം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലേക്കും നീങ്ങുന്നുവെന്നാണ് സൂചന. ഇതിന്റെ ഭാഗമായിട്ടാണ് ബിനീഷിന്റെ ഭാര്യാമാതാവിന്റെ ഐഫോണ്‍ പിടിച്ചെടുത്തതെന്ന് കരുതുന്നു. കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കാനും റെയ്ഡുകള്‍ക്കും ഇ.ഡിക്ക് അധികാരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button