Latest NewsNewsCrime

നടക്കുന്നതിനിടെ ദേഹത്ത് വെള്ളം തെറിപ്പിച്ചു; 22കാരനെ അടിച്ച്‌ കൊന്നു

ലഖ്‌നൗ: നടക്കുന്നതിനിടെ നിലത്തുനിന്ന് വെള്ളം ദേഹത്ത് തെറിപ്പിച്ചതിന്റെ ദേഷ്യത്തിന് 22കാരനെ അടിച്ച്‌ കൊന്നു . യുപിയിലെ കാണ്‍പൂരിലെ വാജിദ്പൂരിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ഫായിസ് മുഹമ്മദ് എന്നയാളുടെ ദേഹത്ത് വെള്ളം തെറിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില് പിന്റു നിഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാലുപേര്‍ പോലീസ് പിടിയിലാണ്.

ഞായറാഴ്ച വൈകീട്ട് നടക്കാനായി ബന്ധുവിനൊപ്പം പോയതായിരുന്നു പിന്റു. ഫായിസ് മുഹമ്മദിന്റെ വീടിന് സമീപം കിടന്നിരുന്ന വെള്ളത്തിന്റെ കവറില്‍ പിന്റു അറിയാതെ ചവിട്ടപ്പോള്‍ കുറച്ച്‌ വെള്ളം ഫായിസിന്റേയും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവരുടേയും ദേഹത്ത് തെറിക്കുകയാണ് ഉണ്ടായത്. ഇതോടെ ഇവിടെയുണ്ടായിരുന്നവര്‍ ദേഷ്യപ്പെടാനും പിന്റുവിനേയും ഒപ്പമുണ്ടായിരുന്ന സന്ദീപിനേയും ആക്ഷേപിക്കാനും വടികളും ചൂരലും അടക്കം വച്ച്‌ പിന്റുവിനെ മര്‍ദ്ദിക്കാനും തുടങ്ങി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പിന്റുവിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തി ഇടപെടാന്‍ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.

സംഭവത്തില്‍ ഫായിസ് മുഹമ്മദ്, അമാന്‍, ഫര്‍മാന്‍, ലാല, മുഹമ്മദ് ആലം, ഇമ്രാന്‍, ഇഖ്ബാല്‍, തലീബ്, ബബ്ലു, മിറാജ്, മൊഹ്‌സിന്‍ എന്നിവരേക്കൂടാതെ കണ്ടാലറിയാവുന്ന അഞ്ചോളം പേര്‍ക്കെതരിരെ പോലീസ് കേസ് എടുത്തു. സ്ഥലത്ത് പോലീസിനെ വിന്യസിച്ചതായി കാണ്‍പൂര്‍ നഗര്‍ രാജ്കുമാര്‍ അഗര്‍വാള്‍ വിശദമാക്കി.

കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button