Latest NewsNewsIndia

പബ്ജി കളിക്കാന്‍ ഫോണ്‍ നല്‍കിയില്ല, 14കാരന്‍ 17 കാരനെ കൊലപ്പെടുത്തി ഫോണുമായി കടന്നുകളഞ്ഞു

ജയ്പൂര്‍: പബ്ജി കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് 14 കാരന്‍ സുഹൃത്തായ 17കാരനെ കല്ല് ഉപയോഗിച്ച് അതിക്രൂരമായി അടിച്ചുകൊന്നു. നവംബര്‍ 9 ന് രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം.

നവംബര്‍ 11 ന് ദുരൂഹ സാഹചര്യത്തിലാണ് ഭേര്‍വാലി കുന്നിന്‍ മുകളില്‍ നിന്ന് 17കാരനായ ഹമീദിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് 48 മണിക്കൂറിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി. ഹമീദിന്റെ പിതാവ് റാഷിദ് നല്‍കിയ പരാതിയില്‍ മാതാവ് റുക്മ ദേവിക്കൊപ്പം പോയ കുട്ടി, പിന്നീട് തിരിച്ചുവന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഫോണില്‍ പലതവണ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധപ്പെടാനായില്ല. അടുത്തുള്ള സ്ഥലത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ഹമീദിന്റെ ഫോണ്‍ സംഭവസ്ഥലത്തുനിന്ന് കാണാനില്ലെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഫോണിനെ അടിസ്ഥാനമാക്കി അന്വേഷണം മുന്നോട്ട് നീക്കിയപ്പോളാണ് ഹമീദ് സുഹൃത്തിനൊപ്പം പബ്ജി കളിക്കാറുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പബ്ജി കളിക്കാന്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് 14കാരന്‍ ഹമീദിനെ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button