KeralaLatest NewsNews

വിവാദ പോലീസ് നിയമ ഭേദഗതിയില്‍ ജാഗ്രതക്കുറവ്; തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി

സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുമ്പോള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നയം കൂടി പ്രതിഫലിക്കുന്നതാകണമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: സംസ്ഥാനത്തെ വിവാദ പോലീസ് നിയമ ഭേദഗതിയില്‍ മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. നിയമ നിര്‍മാണത്തില്‍ തന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ തുറന്ന് സമ്മതിച്ചു. എന്നാൽ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയ രാഘവന്‍ വാര്‍ത്ത സമ്മേളനത്തിലും വ്യക്തമാക്കി. ഭേദഗതിയുടെ ഇഴകീറിയുള്ള വിലയിരുത്തലാണ് സെക്രട്ടറിയേറ്റില്‍ നടന്നത്. സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുമ്പോള്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നയം കൂടി പ്രതിഫലിക്കുന്നതാകണമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

Read Also: പ്രതിപക്ഷത്ത് ഭിന്നതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഭേദഗതി നടപ്പാക്കപ്പെട്ടിരുന്നെങ്കില്‍ ആര്‍ക്കുവേണമെങ്കിലും വളച്ചൊടിക്കാന്‍ സാധിക്കുമായിരുന്നു. സി.പി.എമ്മിന് ഈ വിഷയത്തില്‍ ഒരു രാഷ്ട്രീയ നയമുണ്ട്. അത് നിയമ നിര്‍മാണത്തില്‍ പാലിച്ചില്ല. ഇക്കാര്യത്തില്‍ മന്ത്രിമാര്‍ക്കും പാര്‍ട്ടി കമ്മിറ്റിക്കും പൊതുവായ ജാഗ്രതക്കുറവുണ്ടായെന്നായിരുന്നു ഏറെ അംഗങ്ങളുടെയും വിലയിരുത്തല്‍. അഭിപ്രായങ്ങള്‍ കേട്ട മുഖ്യമന്ത്രി, പെെട്ടന്നുണ്ടാകുന്ന വിഷയങ്ങള്‍ക്ക് അനുസൃതമായാണ് നിയമനിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ പോകുന്നതെന്ന് പറഞ്ഞു. സ്ത്രീകളെ അവമതിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന നടപടികളുണ്ടായി. അത് തടയാന്‍ നടപടി വേണമെന്ന ആവശ്യത്തിെന്‍റ അടിസ്ഥാനത്തില്‍ സദുദ്ദേശ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നത്. അതില്‍ ജാഗ്രതക്കുറവുണ്ടായെന്നും പിണറായി സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button