Latest NewsNewsIndia

പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം മാതൃകയാക്കുന്നത് ഇസ്രയേല്‍ മോഡല്‍ ഓപ്പറേഷന്‍ നോര്‍ത്ത് ഷീല്‍ഡ്

ശ്രീനഗര്‍: പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം മാതൃകയാക്കുന്നത് ഇസ്രയേല്‍ മോഡല്‍ ഓപ്പറേഷന്‍ നോര്‍ത്ത് ഷീല്‍ഡ്. ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ലഷ്‌കര്‍-ഇ-തോയ്ബ (എല്‍ഇടി) എന്നി സംഘടനകളുടെ പരിശീലനം ലഭിച്ച തീവ്രവാദികളെ നിയന്ത്രണ രേഖയിലൂടെയും നിയന്ത്രണ അതിര്‍ത്തിയിലൂടെയും ഇന്ത്യയിലേക്ക് കടത്തിവിടാന്‍ പാക്കിസ്ഥാന്‍ തീവ്രശ്രമം നടത്തുകയാണ്. നുഴഞ്ഞുകയറ്റത്തിന് പാക്കിസ്ഥാന്‍ ഏജന്‍സികളുടെ പിന്തുണയോടെ തീവ്രവാദികള്‍ നിര്‍മ്മിച്ച നിരവധി ടണലുകള്‍ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ജമ്മു കശ്മീരിലെ നാഗ്രോട്ടയില്‍ സുരക്ഷാ സേന 150 മീറ്റര്‍ നീളമുള്ള തുരങ്കം കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം ഇവിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരവാദികള്‍ ഈ തുരങ്കം ഉപയോഗിച്ചിരിക്കാമെന്ന് സേന സംശയിക്കുന്നു.

Read Also : ഇത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം, പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട : കനേഡിയന്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ ശിവസേനയും വിദേശകാര്യ മന്ത്രാലയവും

പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ടണല്‍ കണ്ടെത്തിയത്. ബിഎസ്എഫും കശ്മീര്‍ പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് തുരങ്കം കണ്ടെത്തിയത്. മണല്‍ച്ചാക്കുകളും ചെടികളും കൊണ്ട് അടച്ചനിലയിലായിരുന്നു തുരങ്കം. ഈ തുരങ്കം കണ്ടെത്തിയ സുരക്ഷാസൈനികര്‍ പാക്കിസ്ഥാന്റെ ഉള്ളിലേക്ക് 200 മീറ്റര്‍ വരെ കടന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഈ തുരങ്കത്തിന്റെ സ്റ്റാര്‍ട്ടിങ് പോയിന്റ് വരെ സൈനികര്‍ കടന്നുചെന്നു. ബിഎസ്എഫ് ഡിജി രാകേഷ് അസ്താനയാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 22 ന് സാംബ മേഖലയിലാണ് തുരങ്കം കണ്ടെത്തിയത്. നാഗ്രോട്ടയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു. സംശയകരമായ സാഹചര്യത്തില്‍ ഒരു ട്രക്ക് കണ്ടു എന്ന വിവരത്തിന് പിന്നാലെയാണ് സിആര്‍പിഎഫും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും കശ്മീര്‍ പൊലീസും സംയുക്തമായി ഓപ്പറേഷന്‍ നടത്തിയത്. നാഗ്രോട്ട ടോള്‍ പ്ലാസയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്ന് കിട്ടിയ മൊബൈലുകള്‍ പരിശോധിച്ചപ്പോഴാണ് തുരങ്കത്തിന്റെ സൂചനകള്‍ കിട്ടിയത്. ഇതൊരു പുതിയ തുരങ്കമാണെന്നാണ് ബിഎസ്എഫ് വിലയിരുത്തല്‍. ഇവരെ ഹൈവേ വരെ എത്തിക്കാന്‍ ഒരു ഗൈഡും ഒപ്പമുണ്ടായിരുന്നുവെന്ന് സംശയിക്കുന്നു.

തുരങ്കത്തിന് പുറത്തുകടക്കുന്ന ഭാഗം വളരെ സൂക്ഷ്മതയോടെ മണ്ണും, കുറ്റിച്ചെടികളും ഉപയോഗിച്ച് മറച്ചിരുന്നു. തുരങ്കത്തിന്റെ മുഖത്ത് മണല്‍ ചാക്കുകള്‍ അടുക്കിയിരുന്നു. ഈ മണല്‍ ചാക്കുകളില്‍ കറാച്ചി, പാക്കിസ്ഥാന്‍ എന്ന് രേഖപ്പെടുത്തിയിരുന്നു. തികഞ്ഞ എഞ്ചിനീയറിങ് വൈദഗ്ധ്യത്തോടെയാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നതെന്നും ബിഎസ്എഫ് ഡിജി പറഞ്ഞു.

സാംബയില്‍ കണ്ടെത്തിയ ടണലിന്റെ രൂപകല്പന പരിശോധിച്ച വിദഗ്ധരുടെ അഭിപ്രായപ്രകാരം, അത് നിര്‍മ്മിച്ചത് പാക്കിസ്ഥാനിലെ സൈനിക എഞ്ചിനീയര്‍മാരാണ്. തുരങ്ക നിര്‍മ്മാണം പാക്കിസ്ഥാന്റെ ഒരുപുതിയ തന്ത്രമെന്ന നിലയ്ക്ക് കൂടുതല്‍ ശ്രദ്ധിക്കാനാണ് സുരക്ഷാ സൈനികരുടെ തീരുമാനം.

ഇക്കാര്യത്തില്‍ ഇസ്രയേലിനെ ഇന്ത്യന്‍ സൈന്യത്തിന് മാതൃകയാക്കാവുന്നതാണ്. ഹമാസിനേക്കാളേറെ ഹിസ്ബുള്ളയുടെ വലിപ്പവും സൗകര്യങ്ങളും ഏറെയുമുള്ള തുരങ്കങ്ങളാണ് ഇപ്പോള്‍ ഇസ്രയേലി സേനയുടെ ഫോക്കസ്. ഇതില്‍ ഒരുടണലിന് ഏറെ സവിശേഷതകള്‍ ഉണ്ടായിരുന്നു. ഒരുലെബനീസിന് വീട്ടില്‍ നിന്ന് ആരംഭിക്കുന്ന തുരങ്കത്തിന് 200 മീറ്റര്‍ നീളമുണ്ടായിരുന്നു. ഇസ്രയേലി മേഖലയുടെ 40 മീറ്റര്‍ അകത്തേക്കായിരുന്നു ഈ തുരങ്കം.

ഓപ്പറേഷന്‍ നോര്‍ത്ത് ഷീല്‍ഡ് എന്ന പേരിലുള്ള പ്രത്യേക നീക്കം വഴി നിരവധി ലൊക്കേഷനുകളില്‍ ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്‍. പിന്നീട് 80 മീറ്റര്‍ ആഴവും, 1 കിലോമീറ്റര്‍ നീളവും, ഇസ്രയേലി മേഖലയിലേക്ക് 77 മീറ്റര്‍ കടക്കുന്നതുമായിരുന്നു ആ വലിയ തുരങ്കം. വൈദ്യുതി, ആശയവിനിമയത്തിനുള്ള സൗകര്യങ്ങള്‍, വെന്റിലേഷന്‍ എല്ലാമുള്ള തുരങ്കമായിരുന്നു അതെന്ന് ഇസ്രയേലി പ്രതിരോധ സേന പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button